ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അർത്ഥിയായിട്ടാണ് ഞാൻ അങ്ങയുടെ അടുക്കെ വന്നിരിക്കുന്നതു്. ആ രാജാവ് അദ്ദേഹത്തിനെ അഭിവാദ്യം ചെയ്തിട്ടു്, "ഭഗവാനെ ഞാൻ പൗഷ്യനാണു്. എന്താണിവിടയ്ക്കു വേണ്ടതു്?" എന്നു ചോദിച്ചു. 102
അവനോടുത്തങ്കൻ പറഞ്ഞു" "ഗുരുദക്ഷിണയ്ക്കുവേണ്ടി കുണ്ഡലങ്ങൾ യാചിപ്പാനാണു ഞാൻ വന്നത്. അങ്ങയുടെ ഭാര്യയായ ക്ഷത്രീയ സ്ത്രീ ധരിക്കുന്ന ആ കുണ്ഡലങ്ങൾ എനിക്ക് തന്നാൽക്കൊള്ളാം." 103
"അന്തഃപുരത്തിൽ ചെന്നു് ആ ക്ഷത്രീയസ്ത്രീയോടു യാചിക്ക തന്നെ" എന്നു പൗഷ്യൻ അവനോടുത്തരം പറ‌ഞ്ഞു. അതുകേട്ടു് അന്തഃപുരത്തിൽ ചെന്നിട്ടും അവൻ ആ ക്ഷത്രീയസ്ത്രീയെ കണ്ടില്ല. 104
പിന്നെയും പൗഷ്യനോടവൻ പറഞ്ഞു: "അങ്ങു് എന്നെ അനൃതം കൊണ്ടുപചരിക്കുന്നതു ശരിയല്ല. അങ്ങയുടെ അന്തഃപുരത്തിൽ ക്ഷത്രീയസ്ത്രീയില്ല. അവളെ കണ്ടില്ല." 105
അതുകേട്ടു പൗഷ്യൻ കുറച്ചുനേരം വിചാരിച്ചിട്ടു് ഉത്തങ്കനോടുത്തരം പറഞ്ഞു: "നിശ്ചയമായിട്ടും അങ്ങു് ഉച്ഛിഷ്ടാശുചിയായിരിക്കണം, ഓർത്തുനോക്കൂ, ഉച്ഛിഷ്ടാശുചിയായവന്നു് അവളെ കാണ്മാൻ കഴിയില്ല. പാതിവ്രത്യം മൂലം അവൾ അശുദ്ധമുള്ളവന്റെ കണ്ണിന്നു നേരെ വരില്ല." 106
അതുകേട്ടുത്തങ്കൻ ഓർത്തുനോക്കി പറഞ്ഞു: "ശരിയാണു്, ഞാൻ ഇങ്ങോട്ടു പോരുമ്പോൾ നിന്നുകൊണ്ടാണു് ആചമിച്ചതു്." 107
പൗഷ്യൻ അവനോടുപറഞ്ഞു: "ഇതങ്ങു ചെയ്തതു തെറ്റാണു്. വേഗം പോരുമ്പോൾ നിന്നുങ്കൊണ്ടാചമിച്ചത് ആചമനമായില്ല."
പിന്നെ ഉത്തങ്കൻ അവനോടു് അതു ശരിയാണെന്നു സമ്മതിച്ചിട്ടു് കിഴക്കോട്ട് തിരിഞ്ഞിരുന്നു കൈയുംകാലും നല്ലവണ്ണം കഴുകി നുരയും ചൂടുമില്ലാത്ത വെള്ളം കൊണ്ട് നിശബ്ദമായി ഹൃദയത്തിലെ ത്തുമ്മട്ടു മൂന്നു പ്രാവശ്യം കുടിച്ചു രണ്ടുരു തൊട്ടു തുടച്ചു് ഇന്ദ്രിയസ്ഥാനങ്ങളിൽത്തൊട്ടു് ആചമനം കഴിച്ചിട്ടു് അന്തഃപുരത്തിലേക്കു കടന്നു.
അപ്പോൾ ക്ഷത്രീയസ്ത്രീയെ കാണുകയും ചെയ്തു. അവൾ ഉത്തങ്കനെ കണ്ടപ്പോൾ എതിരേറ്റു് അഭിവാദ്യംചെയ്തിട്ടു് "ഭഗവാനേ, അങ്ങയ്ക്ക് സ്വാഗതം ഞാനെന്താണു ചെയ്യേണ്ടതു് എന്ന് കല്പിച്ചാലും" എന്ന് പറഞ്ഞു. അവൻ അവളോടു പറഞ്ഞു: "ഈ കുണ്ഡലങ്ങൾ ഗുരുദക്ഷിണയ്ക്കുവേണ്ടി ഞാൻ യാചിക്കുന്നു. തന്നാൽ കൊള്ളാം." അവൾ അവന്റെ ആ സൽസ്വഭാവം കണ്ടിട്ടു സന്തോഷിച്ചുകൊണ്ട് "ഇദ്ദേഹം സൽപ്പാത്രമാണ്". വെറുതെ വിട്ടുകളയരുതു് എന്നുറച്ചു കുണ്ഡലങ്ങൾ അഴിച്ചുകൊടുത്തു. അവനോട് പറകയുംചെയ്തു: "ഈ കുണ്ഡലങ്ങളെ നാഗരജാവു തക്ഷകൻ ഏറ്റവും മോഹിച്ചുകൊണ്ടിരിക്കുന്നുണ്ടു്. സൂക്ഷിച്ചു കൊണ്ടുപോകണം." 110
അതു കേട്ടിട്ടവൻ ആ ക്ഷത്രീയസ്ത്രീയോടുത്തരം പറഞ്ഞു:

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/67&oldid=213180" എന്ന താളിൽനിന്ന് ശേഖരിച്ചത്