ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"ഭഗവതീ തൃപ്തിപ്പെട്ടിരിക്കൂ. നാഗരജാവു തക്ഷകൻ എന്നെദ്ധർഷണം ചെയ്വാൻ മതിയാവില്ല." 111
അവനിങ്ങിനെ പറഞ്ഞു് ആ ക്ഷത്രീയയോടു യാത്രയുമറിയിച്ചു പൗഷ്യന്റെ അടുത്ത് ചെന്നു. 'ഹേ പൗഷ്യ, എനിക്കു സന്തോഷമായി' എന്നു പറകയും ചെയ്തു. ആ ഉത്തങ്കനോടു പൗഷ്യൻ ഉത്തരം പറഞ്ഞു.
"ഭഗവാനേ, വളരെക്കാലംകൊണ്ടേ സൽപ്പാത്രം കിട്ടുള്ളൂ. അങ്ങു ഗുണവാനായൊരതിഥിയാണു്. അതുകൊണ്ടു് ശ്രാദ്ധത്തിനുള്ള ക്ഷണം സ്വീകരിക്കണം." അവനോടുത്തങ്കൻ പറഞ്ഞു. 113
"ക്ഷണം സ്വീകരിച്ചു ഉള്ളതുകൊണ്ട് ചോറുണ്ടാക്കി വേഗം കഴിഞ്ഞോട്ടെ." അതുകേട്ടിട്ടു് അവനുള്ള അന്നംകൊണ്ടു് ഭോജനം കഴിപ്പിച്ചു. 114
അപ്പോളുത്തങ്കൻ തലനാരുള്ളതും തണുത്തതുമായ ചോറു കണ്ടു് അശുദ്ധമാണെന്നറിഞ്ഞിട്ടു് ആ പൗഷ്യനോടു പറഞ്ഞു. "എനിക്കു് അശുദ്ധമായ അന്നം തന്നതുകൊണ്ട് നീയന്ധനായി ഭവിക്കട്ടെ."
അവനോടു് പൗഷ്യനുത്തരം പറഞ്ഞു. "അങ്ങു് അദുഷ്ടമായ അന്നത്തെ ദുഷിച്ചതുകൊണ്ടു് അനപത്യനായിത്തീരും." അവനോടുത്തങ്കനുത്തരം പറഞ്ഞു. 116
"അശുദ്ധമായ അന്നം തന്നിട്ടു് നീ പ്രതിശാപം തരുന്നതു ശരിയല്ല. എന്നാലീച്ചോറുതന്നെ നോക്കൂ." അശുചിത്വം പ്രത്യക്ഷമായിക്കണ്ടു. ആ ചോറു തലയഴിച്ചിട്ട സ്ത്രീ വെച്ചതിനാൽ തലനാരു വീണതും തണുത്തതും ആകയാലാണ് അശുദ്ധമായതെന്ന് മനസ്സിലാക്കീട്ടു് അവനുത്തങ്കമഹർഷിയെ പ്രസാദിപ്പിച്ചു. 117
"ഭഗവാനേ, ഞാനറിയാതെയാണ് തലനാരുള്ളതും തണുത്തതുമായ ഈ ചോറു കൊണ്ടുവന്നു തന്നതു്. അതുകൊണ്ടു് അങ്ങുന്നു ക്ഷമിച്ചാൽ കൊള്ളാം. ഞാൻ അന്ധനാവാതിരുന്നാൽ കൊള്ളാം." അവനോടുത്തങ്കനുത്തരം പറഞ്ഞു. 118
"ഞാൻ അസത്യം പറകയില്ല. അങ്ങുന്നു് അന്ധനായാലുടനെ കണ്ണുകാണാതാവും. ഇനി അങ്ങുന്നു തന്ന ശാപമെനിക്കും പറ്റരുത്." അവനോടു പൗഷ്യൻ പറഞ്ഞു. 119
"എനിക്കു ശാപം പിൻവലിപ്പാൻ ശക്തിയില്ല. എന്റെ കോപമിപ്പോഴും ശമിച്ചിട്ടില്ല. എന്നുതന്നെയല്ല. ഇത് അവിടെയ്ക്ക് അറിവുള്ളതല്ലേ? 120

"വിപ്രന്നുള്ളം വെണ്ണതാൻ വാക്കു കത്തി-
ക്കൊപ്പം പാരം മൂർച്ചയുള്ളന്നൊതത്രെഃ
രണ്ടും നൃപന്നിതു മറ്റിച്ചാണ് വാക്കോ
വെണ്ണപ്രായം ഹൃത്തടം കൂർത്ത ശസ്ത്രം.

121

"ഇതിങ്ങനെയിരിക്കുമ്പോൾ തീക്ഷ്ണഹൃദയത്വം കാരണം ശാപം പിൻവലിപ്പാനെനിക്കു വയ്യ. എന്നാലെഴുന്നെള്ളാം." അവ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/68&oldid=214061" എന്ന താളിൽനിന്ന് ശേഖരിച്ചത്