ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബ്രഹ്മസഭാവർണ്ണനം

ബ്രഹ്മസഭയുടെ വർണ്ണന. ആ സഭയെപ്പറ്റി ആദിത്യഭഗവൻ പറ ഞ്ഞുകേട്ടസുക്ഷ്മവിവരങ്ങൾ നാരദൻവിസ്തരിച്ച വിവരിക്കുന്നു.


നാരദൻ പറഞ്ഞു
പിതാമഹന്റെസഭയെത്താത, ചൊൽവതു കേൾക്ത നീ
ഇതിപ്രകാരമാണന്നു പറയാവല്ല ഭാരത! 1.

മുന്നം ഭേവയുഗത്തിങ്കൽ വനിൽനിന്നു ദിവകരൻ
മനുഷലോകം കാണ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‍മാൻ വന്നിറങീ വിഗതകമ 2

മനുഷാരുപാൽ ചുററുമ്പോൾ സ്വയം ഭുസഭകണ്ടവൻ
പാർത്തെന്നോടതു തത്ത്വത്തിൽ പറഞ്ഞൂ പണ്ടു പാണ്ഡവ! 3.

അപ്രമേയാ മാനസിയദ്ദിവ്യയാം സഭ ഭാരത!
പ്രമാണം കൊണ്ടനിർദ്ദേശ്യയല്ലോ സർവ്വമനോരമ. 4.

ആസ്സഭയ്ക്കൊത്ത ഗുണമങ്ങെല്ലാം ഞാൻ കേട്ടു പാണ്ഡവ!
കാണ്മാനത്യാഗ്രഹത്തോടുമാദിത്യനൊടു ചൊല്ലിനേൻ; 5.

“ഭഗവാനേ, ശുഭബ്രഹ്മസഭ കാണ്മാൻ കൊതിപ്പു ഞാൻ
എന്തുജാതി തപോയോഗകർമ്മം കൊണ്ടതു സാദ്ധ്യമാം? 6.

ഏതൗഷധത്തിനാൽ കാണാം പാപനാശിനിയുത്തമ
ഭഗവാനേ, ചൊല്ല ഞാനാസ്സഭ കാണുന്നതെങ്ങനെ?” 7.

എന്റെയാ വാക്കു കേട്ടിട്ടാസ്സഹസ്രാംശു ദിവാകരൻ
അരുളീ ഭാരത, മുറയ്ക്കായിരത്താണ്ടെഴും വ്രതം. 8.

“പ്രയതാശയനായ് ചെയ്ക നീയീ ബ്രഹ്മവ്രതം പരം"
പിന്നെ ഞാൻ ഹിമവൽപൃഷ്ടം പുക്കു ചെയ്തേൻ മഹാവ്രതം 9.

പിന്നീടാസ്സവര്യഭഗവാനെന്നെയും കൊണ്ടു വീര്യവാൻ
ആ ബ്രഹ്മസഭയിൽ ചെന്നൂ നിഷ്പാപൻ നിർഗ്ഗതക്ലമൻ 10.

അതിന്നവിധമാണെന്നു പറയാവല്ല പാർത്ഥിവ!
ക്ഷണത്തിൽ മാറി മറ്റൊന്നാം സ്വരൂപം പറവാൻ പണി. 11.

അളവും കണ്ടിടാവല്ലാസ്ഥാനവും ഭരതർഷഭ!
ആകാരവുമതേമട്ടിൽ കണ്ടിട്ടില്ലൊന്നു വേറെ ഞാൻ 12.

അതൊന്നും ഭംഗിയുള്ളോന്നാശ്ശീതോഷ്ണങ്ങളുമില്ലതിൽ
പൈ ദാഹവും ക്ഷീണവുമില്ലതിൽ പാർപ്പോർക്കൊരാൾക്കുമേ. 13.

നാനാകാരത്തൊടും മിന്നും രത്നം കൊണ്ടു ചമച്ചതാം
തൂണിന്മേലല്ല നില്ക്കുന്നു വീണുപോകില്ലതെന്നുമേ. 14.

പ്രഭയോടു വിളങ്ങന്ന ദിവ്യദ്രവ്യചയത്തിനാൽ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/694&oldid=157026" എന്ന താളിൽനിന്ന് ശേഖരിച്ചത്