ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രസേനനൊടും കുടീട്ടിന്ദ്രപ്രസ്ഥം ഗമിച്ചുതേ. 43

നാടനേകം കടന്നിട്ടങ്ങോടും തേരാൽ ജവത്തൊടും
ഇന്ദ്രപ്രസ്ഥംന പുക്കു പാണ്ഡുപുത്രനെക്കണ്ടു മാധവൻ. 44

പിതാവിനെപ്പോലെയണ്ണൻ ധർമ്മജൻ പൂജ ചെയ്യവേ
ഭീമസൽക്കാരമേററച്ഛൻ പെങ്ങളെക്കണ്ടു സാദരം. 45

പ്രീതനായി പ്രീതനാകും തേഴരർജ്ജുനനൊത്തുതാൻ
രമിച്ചു ഗുരുവെപ്പോലെ യമന്മാർ പൂജചെയ്യവേ. 46

വിശ്രമിച്ചങ്ങൊരു ശുഭസ്ഥാനേ കൃഷ്ണനിരിക്കവേ
ധർമ്മജൻ ചെന്നുണർത്തിച്ചൂ തന്മനോരഥമിങ്ങനെ. 47

യുധിഷ്ഠിരൻ പറഞ്ഞു

രാജസൂയത്തിന്നു മോഹിക്കുന്നു ഞാൻ വെറുമിച്ഛയാൽ
നടക്കില്ലതതും കൃഷ്ണ, ഭവാനറിയുമേ പരം. 48

എല്ലാമാർക്കു വശത്തുണ്ടാമെല്ലാർക്കു പൂജ്യ നേതവൻ
എല്ലാർക്കുമീശനാരുണ്ടോ നടത്തുമവനീ മഖം. 49

ആ രാജസൂയം ചെയ്യാമെന്നോതുന്നുണ്ടീസ്സുഹൃജ്ജനം
എനിക്കിതിൽ തീർച്ചയൊക്ക കൃഷ്ണ, നിന്നുടെ വാക്കുതാൻ 50

വേഴ്ചകൊണ്ടിട്ടു വൈഷമ്യം കാണില്ലെന്നും വരും ചിലർ
 വേറേ ചിലർ പറഞ്ഞേക്കും സ്വാർത്ഥം നേക്കി പ്രിയത്തിനെ. 51

ചിലരാത്മഹിതം നോക്കി പ്രിയത്തെത്തന്നെ കണ്ടിടും
ഇമ്മട്ടൊക്കക്കണ്ടിടുന്നു കാര്യത്തിൽ ജനഭാഷിതം. 52

അങീ ഹേതുക്കൾ കൈവിട്ടും കാമക്രോധങ്ങൾ വെന്നുമേ.
ലോകത്തില്‌ മുഖ്യമായ് തക്കതായതോർത്തരുൾ ചെയ്യണം. 53

14. കൃഷ്ണവ്ക്യം

രാജസുയം തുടങ്ങുന്നതിനുമുൻപ് എല്ലാ രാജാക്കന്മാരേയും കീഴടക്കി കപ്പം വാങ്ങേണ്ടതുണ്ടെന്നും, മിക്കവരെസ്സംബന്ധിച്ചം പേടിക്കേണ്ടതി ല്ലെങ്കിലും ജരാസന്ധനെ കീഴടക്കുന്നതിനും അത്രഎളുപ്പം സാദ്ധ്യമല്ലെ ന്നു, അവനെ തോലപിച്ച് അവന്റെ കാരാഗ്രഹത്തിൽ കിടക്കുന്ന രാ ജാക്കന്മാരെ വിടുവിക്കാൻ ഏർപ്പാടുചെയ്തശേഷം രാജാസുയത്തെപ്പററി ആലോചിച്ചാൽ മതിയെന്നും കൃഷ്ണൻ ധർമ്മപുത്രരേടു പറയുന്നു.


ശ്രീകൃഷ്ണൻ പറഞ്ഞു

രാജസുയത്തിനർഹൻ നീ മഹാരാജ,ഗുണങ്ങളാൽ
പറയുന്നേനങ്ങറിഞ്ഞുള്ളതു തെല്ലൊന്നു ഭാരത! 1

ജാമദഗ്ന്യൻ കൊന്നശേഷം ശേഷിച്ചാ ക്ഷത്രിയർക്കീഹ
താവഴിക്കാർകളാണിന്നിക്ഷത്രിയപ്പേരിയന്നവർ. 2

ഇതത്രേ കുലസങ്കൽപ്പം ക്ഷത്രിയർക്കു ധാരാധിപ!
ആജ്ഞാധികാരം നിയമമറിവൂണ്ടു ഭാവനതും 3

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/703&oldid=157037" എന്ന താളിൽനിന്ന് ശേഖരിച്ചത്