ശ്രീകൃഷ്ണൻ പറഞ്ഞു
കാര്യത്തിലേർപ്പടും മുഗ്ദ്ധനനുബന്ധങ്ങൾ നോക്കിടാ 14
അതിനാലാ സ്വാർത്ഥി മുഗ്ദ്ധവൈരിയെപ്പാർത്തടങ്ങിടാ.
കരത്യാഗാൽ യൗവനാശ്വി പാലനത്താൽ ഭഗീരഥൻ 15
തപോവീര്യാൽ കാർത്തവീര്യൻ ബലത്താൽ ഭരതൻ വിഭു
ഋദ്ധിയാലേ മരുത്തൻ സമ്രാട്ടായോരിവരൈവർപോൽ 16
സാമ്രാജ്യം നേടുമങ്ങയ്ക്കോ സർവ്വംകൊണ്ടും യുധിഷ്ഠിര !
വശ്യതന്ത്രങ്ങൾ നോക്കീടിലേവം സദ്യുഗധർമ്മമായ് 17
നിഗ്രാഹ്യന്റെ നിലയ്ക്കെത്തീ ധർമ്മാർത്ഥ നയലക്ഷണാൽ
ബാർഹദ്രഥൻജരാസന്ധൻ ധരിക്ക ഭരതർഷഭ ! 18
ഇണങ്ങിനില്പില്ലവനിൽ നൂറു വംശത്തിലൂഴിപർ
അതിനാൽ ബലമായ് ചെയ്യുന്നിതു സാമ്രജ്യമായവൻ; 19
രത്നം കൊടുത്തുപാസിപ്പൂ ജരാസന്ധനെയാ നൃപർ
എന്നിട്ടും തെളിയുന്നില്ലാ മൗഢ്യാൽ ദുർന്നയമാർന്നവൻ. 20
മൂർദ്ധാഭിഷിക്തനൃപനെ പ്രധാനി ബലമുള്ളവൻ
കീഴടക്കുന്നിതവനു ഭാഗമില്ലാതെയില്ലിഹ ! 21
ഏവം സർവ്വരെയും വെന്നു ജരാസന്ധൻ പ്രതാപവാൻ
അവനെദ്ദുർബ്ബലതരൻ കൗന്തേയൻ വെൽവതെങ്ങനെ. 22
പശുപാലഗൃഹേ പൈക്കൾമട്ടിത്തെളിക്കാകിൽ
ജീവിതപ്രീതിയുണ്ടാമോ നൃപർക്കു ഭരതർഷഭ ! 23
ക്ഷത്രിയൻ ശസ്ത്രമരണനല്ലോ സൽകൃതനായവൻ
അതിനാലൊത്തു നമ്മൾക്കു ബാധിക്കാം മഗധേന്ദ്രനെ. 24
എണ്പത്താറും ജരാസന്ധൻ പതിന്നാലും നരേന്ദ്രരെ
പിടിച്ചിട്ടിട്ടുണ്ടുടനേ ക്രൂരകൃത്യം നടത്തുമേ. 25
അതിൽ തടസ്സം ചെയ്യുന്നോനതിയാം കീർത്തി നേടിടും
ജരാസന്ധജയം ചെയ്തോൻ സമ്രാട്ടായും വരും ദൃഢം. 26
താൾ:Bhashabharatham Vol1.pdf/709
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല