18.ജരാസന്ധോത്പത്തി
ശരീരാർദ്ധഗങ്ങളെ യോജിപ്പിച്ച രാക്ഷസിയും ബൃഹദ്രഥനും തമ്മി ലുള്ള സംവാദം. രാജാവ് കുട്ടിക്കു 'ജരാസന്ധൻ' എന്നു പേരിടുന്നു.
രാക്ഷസി പറഞ്ഞു
ജരയെന്നാഖ്യയായ് വേഷംപൂണ്ട രാക്ഷസിയാണു ഞാൻ
നിൻ ഗൃഹത്തിൽ പൂജയേറ്റു വസിച്ചൻ ഭൂപതേ, സുഖം. 1
മനുഷ്യമന്ദിരംതോറും പാർക്കും രാക്ഷസി ഞാൻ പ്രഭോ !
ഗൃഹദേവി നാമമോടുമെന്നെസ്സൃഷ്ടിച്ചു പത്മജൻ; 2
സ്ഥാപിച്ചു ദിവ്യയാമെന്നെദ്ദാനവദ്ധ്വംസനത്തിനായ്.
പുത്രരോടും യൗവനമാർന്നെന്നെ ഭിത്തൗ കുറിക്കുകിൽ 3
അവൻ ഗൃഹേ വൃദ്ധി വരുമല്ലെകിൽ ക്ഷയമാപ്പെടും.
നിൻ ഗൃഹത്തിലിരിക്കും ഞാൻ പൂജയേല്ക്കുന്നു നിത്യവും 4
ചുമരിന്മേൽ കുറിച്ചിട്ടുണ്ടെന്നെ ഭൂരിസുതാന്വിതം.
ഗന്ധപ്രസൂനധൂപാഢ്യ ഭക്ഷ്യഭോജ്യർച്ചയേറ്റിടും 5
ആ ഞാൻ പ്രത്യുപകാരത്തെക്കാത്തിരുന്നു നിനക്കെടോ.
നിന്റയീപ്പുത്രശകലം രണ്ടും കണ്ടെത്തി ധാർമ്മിക ! 6
ഞാൻ കൂട്ടിച്ചേർത്തതിൽ ദൈവാൽ കുമാരൻതന്നെയായിതേ.
നിന്റ ഭാഗ്യം മഹാരാജ, കാരണം മാത്രമാണു ഞാൻ 7
മേരുപോലും തിന്നുവാൻ ഞാൻ പോരുമിക്കുട്ടിയെന്തഹോ !
ഗൃഹപൂജാപ്രസാദത്താൽ ഭവാനേകുന്നു പുത്രനെ. 8
ശ്രീകൃഷ്ണൻ പറഞ്ഞു
എന്നുരച്ചിട്ടവളുടനവിടെത്താൻ മറഞ്ഞുപോയ്
ആ നൃപൻ ബാലനേയുംകൊണ്ടാലയത്തിൽ കരേറിനാൻ. 9
ആബ്ബലനുള്ള കർമ്മങ്ങളെല്ലാം ചെയ്ത നൃപൻ തദാ
കല്പിച്ച മഗധത്തിങ്കലാശരീപരമോത്സവം. 10
പിതാവവന്നു പേരിട്ടു പിതാമഹസമൻ മഹാൻ
ജര സന്ധിപ്പാക്കകൊണ്ടു ജരാസന്ധാഖ്യനാമിവൻ. 11
മഹാപ്രഭൻവളർന്നാനാ മഗധാധിപനന്ദനൻ
പ്രമാണബലസബന്നൻ ഹോമിച്ചോരഗ്നിപോലവേ 12
മാതാപിതൃപ്രീതികരൻ ശൂക്ളപക്ഷേന്ദുമട്ടിലായ്.