വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടാ നരപതി മാഗധൻ മഹിതദ്യുതി
വരിച്ചിതു ജരാസന്ധവിഭു ഭീമനൊടേല്ക്കുവാൻ. 3
ഗോരോടനം പുഷ്പമെന്നീ മംഗളങ്ങളെടുത്തുടൻ
ആർത്തി മാറ്റിബ്ബോധമേറ്റും മരുന്നുകളുമായഹോ! 4
പോർക്കൊരുങ്ങും ജരാസന്ധപാർശ്വമെത്തീ പുരോഹിതൻ.
യശസ്വിയാ ബ്രാഹ്മണൻ സ്വസ്ത്യയനംചെയ്ത മന്നവൻ 5
സന്നദ്ധനായ് ജരാസന്ധൻ മന്നോർമുറ നിനപ്പവൻ.
കിരീടം കീഴിൽ വെച്ചിട്ടു മുടികെട്ടി മുറുക്കിയോൻ 6
എഴുന്നേറ്റു ജരാസന്ധൻ കരയേന്തും കടൽപ്പടി;
ഭീമനോടാ നൃപൻ ധീമാൻ ഭീമവിക്രമനോതിതാൻ; 7
“ഭീമ, നിന്നോടെതിർപ്പേൻ ഞാൻ കേമൻ തോല്പിക്കിലും
ഭീമനോടേവമോതീട്ടു ജരാസന്ധനരിന്ദമൻ [വരം.” 8
എതിർത്തിതു മഹാവീര്യൻ വലൻ ശക്രനൊടാംപടി.
കൃഷ്ണനോടൊത്തു മന്തിച്ചു കൃതസ്വസ്ത്യയനൻ ബലി 9
ഭീമസേനൻ ജരാസന്ധനോടും നേരിട്ടു പോരിനായ്.
ഉടനാ നരശാർദ്ദൂലർ ബാഹുശാസ്ത്രുരടുത്തുതേ 10
വീരന്മാർ പരമോത്സാഹലന്യോന്യജയകംക്ഷികൾ.
മുന്നമേ കൈ പടിച്ചിട്ടു പിന്നെകകാല്ക്ക നമിച്ചവർ 11
കക്ഷങ്ങളാൽ കക്ഷ കമ്പിപ്പിച്ചുടൻ കൊട്ടയാർത്തുതേ.
ചുമലിൽ കൈകളാൽ തട്ടി വീണ്ടും വീണ്ടുമടിച്ചവർ 12
അംഗങ്ങൾ തമ്മിൽ പിണങ്ങയേയങ്ങുടൻ വീണ്ടുമാർത്തുതേ.
കൈ പൊക്കിയും നീട്ടിയുംതാൻ താഴ്ത്തിയും മറ്റുമങ്ങനെ 13
ഗണ്ഡങ്ങൾ തമ്മിൽ മുട്ടി തീയിടിത്തീപോലെ തൂകിനാൽ.
കൈകൊണ്ടു ചുററിയും കാലുകൊണ്ടങ്ങാഞ്ഞു ചവിട്ടിയും 14
പുർണ്ണകുംഭം പ്രയോഗിച്ചുനെഞ്ഞുകൈകൊണ്ടു തള്ളിനാർ.
കൈ ഞെക്കിയും മത്തഹസ്തികളെപ്പോലാർത്തുമങ്ങനെ 15
മേഘങ്ങൾ പോലലറിയും ബാഹുശസ്ത്രത്തിനാലവർ,
ഊക്കോടടിച്ചുമന്യോന്യം ലാക്കുനോക്കി നടന്നുമേ 16
വലിച്ചിഴച്ചു പോരാടി ക്രുദ്ധസിംഹങ്ങൾപോലവേ.
മെയ് കൊണ്ടു മെയ്യമർത്തീട്ടു കൈകൊണ്ടും രണ്ടുപേരുമേ 17
പിന്നോട്ടു വാങ്ങിക്കൈയോങ്ങീട്ടോതിരം തച്ചിതായവർ
അടിക്കഴുത്തു വയരെന്നിവ നോക്കീട്ടു തള്ളിനാർ 18
അതിൽ വിട്ടുഗ്രമായ്ക്കണ്ടെല്ലൊടിച്ചാരപ്രകാരമേ.
മോഹിക്കമ്മാറു കൈകൊണ്ടു പൂർണ്ണകുംഭം നടത്തിനാർ 19
താൾ:Bhashabharatham Vol1.pdf/727
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല