ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭഗദത്തജയം

വടക്കേ ദിക്കിലേക്കു പുറപ്പെട്ട അർജ്ജുനൻ പല ദിക്കുകളിലും ചെന്ന് അവിടുത്തെ രാജക്കമ്മാരെയെല്ലാം കീഴടക്കി അവരിൽ നിന്നും കപ്പം വാങ്ങുന്നു .യുദ്ധത്തിനു വന്ന ഭഗദത്തനെ എതിർത്തു തോൽപ്പിച്ച് ആജ്ഞനുവാസിയാക്കുന്നു.


ജനമേജയൻ പറഞ്ഞു

ദിഗ്ജയം വിസ്തരിച്ചിന്നു പറഞ്ഞാലും ദ്വിജോത്തമാ
തൃപ്തിയാകുന്നില്ലെനിക്കു പൂർവ്വമ്മാർകഥ കേട്ടതിൻ. 1

വൈശബായൻ പറഞ്ഞു

ധനഞ്ജയന്റെ വിജയം പറയാമാദ്യമിന്നു ഞാൻ
പാർത്ഥമ്മാരെ കൂടിജ്ജയിച്ചു ഭ്രുമിയെക്കെയും. 2

മുന്നം കാളിന്ദരാജ്യത്തെ മന്നരെക്കീഴടക്കിനാർ
ധമഞ്ജയൻ മഹാബാഹു കടുംകയ്യൊന്നുമെന്നിയെ. 3

ആനർത്തകാളകൂടാഖ്യകുളിന്ദമ്മാരെ വെന്നവർ
സ്വയം പെരുംപടയൊടും സുമണ്ഡലനെ വെന്നുതെ. 4

ആയവൻതന്നോടൊന്നിച്ചാസ്സവ്യസാചി പരന്തവൻ
ജയച്ചു യാകലദ്വീപു തോൽപ്പിച്ചു പ്രതിവിന്ധ്യനെ. 5

ശകുലദ്വീപസ്ഥരോടും സപ്തദ്വീപസ്തരാം നൃപർ
അർജ്ജുനന്റെ പടക്കാരായ് പൊരുതീ ഘോരമാം വിധം. 6

അവനാ വില്ലരെയോക്കജ്ജയിച്ചു ഭരത്ഷർഭ
അക്കൂട്ടരോടുമെത്തേറ്റുചെന്ന പ്രാഗ്ജ്യോഷാർത്വമായ്. 7

അവിടം വാഴ്യതുണ്ടന്നു ഭഗദത്തൻ മഹീപതേ
പെരും പോരുനോടുണ്ടായാര്യ നാമർജ്ജ്യനന്നഹേ 8

കിരാതചീനരോടെത്തോനാണോ പ്രാഗ് ജ്യോതീഷേശ്വരൻ
പെരുകും സാഗരാനു പചരവീരഭടാന്വിതൻ. 9

ഉടനെട്ടുദിനം പാർത്ഥനോടു പോരിട്ടു നിന്നവൻ
ക്ഷീണമറ്റാപ്പാർത്ഥനോടു പറഞ്ഞൂ സസ്മിതം നൃപൻ. 10

ഭഗദത്തൻ പറഞ്ഞു

ചേരും വീര നിക്കേറ്റമിതു പാണ്ഡവനന്ദന
ശക്രന്റെ പത്രനായ് ഭൂരിവിക്രമം പൂൺവസ്ഥയിൽ. 11

ഇന്ദ്രന്നൊരിക്കൽ ഞാൻ പോരിലീന്ദ്രനിൻ താണിടാത്തവൻ
ഉണ്ണീ, നിന്നോടു പെരുതാനിന്നു പോരാത്ത മട്ടിലായ്. 12

നിന്നഭീഷ്ടം പാണ്ഡവേയ ചെൽക ചെയെണ്ടതെന്തു ഞാൻ?
മഹാബാഹെ ,നിന്റെ വാക്കു മകനെ , ചെയ്തുകെള്ളുവിൻ. 13

അർജ്ജുനൻ പറഞ്ഞു

കുരുഭ്രുവ്യഷഭൻ ഭ്രുപൻ ധർമ്മപുത്രൻ യുധിഷ്ടരൻ
ധർമ്മവിജ്ഞൻ സത്യസന്ധൻ യജ്വാവു ബഹുദക്ഷിണൻ 14

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/734&oldid=157068" എന്ന താളിൽനിന്ന് ശേഖരിച്ചത്