ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവൻ പാർത്ഥിവനാകേണം ഭവാനും കപ്പമേകണം
അങ്ങെന്നെച്ചന്നിഷ്ടനെന്നിൽ, നന്ദിച്ചീടുന്നൻ 15
ആജ്ഞാപിക്കുന്നില്ലതിനാൽ, നന്ദിപൂർവ്വം കൊടുക്കുക.

ഭഗദത്തൻ പറഞ്ഞു

കൗന്തേയ, മമ നിന്നെപ്പേലല്ലേ മന്നൻ യുധിഷ്ടരൻ 16
ഇതെക്കെച്ചെയ്തുകൊണ്ടിടാം പിന്നെയെന്തോന്നു വേണ്ടു ഞാൻ?

27.നാനാദേശജയം

അർജ്ജുനന്റെ ദിഗ്ജയം (തുടർച്ച). ബൃഹന്തൻ,സോനാബിന്ദു,കാശ്മീരരാജാവ്, പർവ്വതരജാക്കൻമ്മാർ മുതലായവ പലരെയും അർജ്ജുനൻ കീഴടക്കി ധർമ്മപുത്രന്റെ ആധിപത്യം അവരെക്കെണ്ട് അഗികരിക്കപ്പെടുന്നു.


വൈശബായൻ പറഞ്ഞു

ഇതു കേട്ടുത്തരം ചെല്ലി ഭഗദത്തനൊടർജ്ജുനൻ
അനുജ്ജഞയോടങ്ങു ചെയ്താലിതുകൊണ്ടോക്കായി മേ 1

അവനെ വിട്ടുടൻ വീരൻ കുന്തീപുത്രൻ ധനജ്ഞയൻ
അവിടുനു വടക്കോട്ടു പോയാൻ വിത്തേശദിക്കിനായ്. 2

അന്തഗ്ഗിരിയെയും പാർത്ഥൻ ബഹിർഗ്ഗിരിയെയും പരം
ജയിച്ചു വീര്യമൊടുപഗ്ഗിരിയെയും നരഷർഭൻ 3

ജയിച്ചെല്ലാഗ്ഗിരിയെയുമങ്ങഴും നൃപരെയുമേ
അവരെപ്പാട്ടിൽനിർത്തിത്താൻ ഭ്രുരിത്രവും ഗ്രഹിച്ചഹോ| 4

അവരോടും കൂടിയന്നാ നൃപരെതാനിമക്കിയും
ചെന്നെതിർത്താനുലുകസ്ഥബൃഹന്തനൃപനോടപൻ. 5

മൃദംഗനിനദംകൊണ്ടും പരം തേരൊലികൊണ്ടുമേ
ഹസ്തിജാലാരവം കൊണ്ടും പാരിടത്തെക്കുലുക്കിയോൽ 6

ബൃഹന്തൻ ത്വരയോടെത്തു ചതുരംഗാബലാന്വിതം
പുരിവിട്ടു പുറത്തെത്തിപ്പെരുതിച്ചിതു പാർത്ഥനെ. 7

ധനഞ്ജയബൃഹന്തമ്മാരേറ്റ പോർ ഘോരമായിതേ
ബൃഹന്തനു പൊറാതായിതഹോ പാണ്ഡവിക്രമം. 8
അവിഷഹ്യൻ പാർത്ഥനെന്നു പാർത്തിട്ടാപ്പർവ്വതേശ്വരൻ
കീഴടങ്ങി ദുരോധർഷൻ ചൂഴും ധനചയത്തൊടും. 9

അവനാ നാടുറപ്പിച്ചുപോയുലുകനൊടും സമം
സേനാബിന്ദുവിനെ രാജ്യഭ്രുഷ്ടനാക്കീടിനാനുടൻ. 10

മോദാപുരം വാമദേവം സുദാമാവു സുസക്കൂലം
ഉത്തരോലുകവും വെന്നു മന്നാർകളെ വരുത്തിനാൽ. 11

ധർമ്മരാജാജ്ഞയാൽ തത്ര പാർത്തു ദുതർമുഖാന്തരം
കിരീടി വെന്നിതാപ്പഞഗണദേശം ധരാപതേ. 12

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/735&oldid=157069" എന്ന താളിൽനിന്ന് ശേഖരിച്ചത്