ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാജസൂയത്തിനായിട്ടു ദീക്ഷിപ്പിച്ചു ദ്വിജോമർ.
ധർമ്മശീലൻ ദീക്ഷയാണ്ടു ധർമ്മപുത്രൻ യുധിഷ്ഠിരൻ 44

യജ്ഞശാലയ്ക്കകംപുക്കു ഭൂരിഭൂസുരരോടുമേ,
ഭൂമതൃജ്ഞാതിഗണത്തോടും മിത്രമന്ത്രികളോടുമേ; 45

നാനാദേശാൽ വന്നുചേർന്ന നൃപക്ഷത്രിയരോടുമേ
അമാത്യരോടുമൊത്തംഗമാണ്ട ധർമ്മംകണക്കിനെ. 46

ഓരോ ദിക്കിങ്കൽനിന്നെത്തിയാരണന്മാർ മുറയ്ക്കുടൻ
സർവ്വവിദ്യാവിദഗ്ദന്മാർ വേദവേദാംഗവേദികൾ. 47

ധർമ്മപുത്രാഞ്ജയാൽ തീർത്താരവർക്കൊക്കഗ്‌ഗൃഹങ്ങളെ
കൂട്ടർക്കെല്ലാമന്നവസ്രൂക്കൂട്ടത്തോടും യഥേഷ്ടമേ 48

സർവ്വർത്തൂഗുണമുൾക്കൊണ്ടു വെവ്വേറേതന്നെ ശില്പികൾ;
രാജസൽക്കാരവും കൈക്കൊണ്ടവയിൽപാർത്തു ഭ്രസുരർ. 49

ഓരോ നേരംപോക്കുമോതി നാട്യനൃത്തങ്ങൾ കണ്ടഹോ!
തുഷ്ടിപൂണ്ടിട്ടു വിപ്രന്മാരഷ്ടിചെയ്യുന്ന ഘോഷവും 50

വെടിചൊല്ലും ലഹളയും കേൾക്കായവിടെയെപ്പൊഴും.
വിളമ്പെടോ വിളമ്പെന്നുമണ്ണുകണ്ണുകയെന്നുമേ 51

സംഭാഷണങ്ങൾ കേൾക്കായിതവർക്കിടയിലെപ്പൊഴും
നൂറുമായിരവും പൈക്കൾ ചാരുമെത്തകളങ്ങനെ 52

പൊന്നു പെണ്ണിവയെദ്ധർമ്മഭ്രവു വെവ്വേറെ നല്കിനാൻ.
ഏവം നടന്നിതു പരം ഭ്രവിലന്നേകവീരനായ് 53

മാന്യൻ പാണ്ഡവനാ വിണ്ണിലിന്ദ്രന്നെന്നവിധം ക്രതു,
യുധിഷ്ഠരനൃപൻ ചൊല്ലിവിട്ടൂ നകുലനെത്തദാ 54

ഹസ്തിനാപുരിയിൽ പാർക്കും ഭീഷ്മർക്കും നരപുംഗവൻ
ദ്രോണർക്കും ധൃതരാഷ്ട്രന്നും വിദുരന്നും കൃപന്നുമേ 55

യുധിഷ്ഠിരങ്കൽ കൂറാണ്ട സർവ്വഭ്രാതൃജനത്തിനും.

34.നിമന്തിതരാജാഗമനം

ഹസ്തപുരിയിൽനിന്ന് ഭീഷ്മദ്രോണാദികളും ദുര്യോധനദുശ്ശാസനാദികളും രാജസൂയത്തിനു വന്നുചേരുന്നു. എല്ലാ സൗകര്യങ്ങളുമുള്ള മന്ദിരങ്ങളിൽ യഥോചിതം ഓരോരുത്തരേയും താമസിപ്പിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

ഹസ്തനാപുരിയിൽ പൂക്കു നകുലൻ സമിതിഞ്ജയൻ
ക്ഷണിച്ചൂ ഭീഷ്മരേയുംതാൻ ധൃതരാഷ്ട്രരേയും തദാ. 1
മാനിച്ചവൻ ക്ഷണിച്ചുള്ളോരാചാര്യൻ മുതൽപേർകളും
നന്ദ്യാചെന്നാർ മഖത്തിന്നായ് സ്വൈരം ബ്രഹ്മപുരസ്സരം. 2

ധർമ്മപുത്രന്റെയാ യജ്ഞം കേട്ടു യജ്ഞവിശാരദർ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/751&oldid=157087" എന്ന താളിൽനിന്ന് ശേഖരിച്ചത്