ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിശ്വത്തിങ്കൽ തിരിഞ്ഞുള്ളോൻ സൽഫലപ്രീതിയേല്പവൻ.
സഭയും ധർമ്മജനെയും കാണുവാൻ വന്നുചേർന്നവർ 11

ആയിരത്തിൽ കുറഞ്ഞാരും കാഴ്ചവെച്ചവരില്ലിഹ.
അനേകരത്നജാലത്താൽ വർദ്ധിപ്പിച്ചിതു പാർത്ഥനെ 12

"ഞാൻ കൊടുക്കും ധനംകൊണ്ടു യജ്ഞം സമ്പൂർണ്ണമാക്കണം
ധർമ്മഭൂ"വെന്നു ഭൂപന്മാർ തിരക്കിദ്ധനമേകിനാർ. 13

ജലവും ബലവും ചേർന്നു വിലസും മണിമേടകൾ
നാട്ടാർ നരേന്ദ്രഗേഹങ്ങളന്തണേന്ദ്രാലയങ്ങളും, 14

ദിവ്യലോകവിമാനശ്രീയൊത്തു തീർത്ത ഗൃഹങ്ങളും
വിചിത്രരത്നസമ്പത്തു വിലസിത്തെളിയുംവിധം, 15

ചെന്നുചേർന്ന നരേന്ദ്രന്മാർക്കാർന്ന ലക്ഷ്മിയുമൊത്തഹോ!
ശോഭിച്ചൂ ധർമ്മപുത്രന്റെ സദസ്സേറ്റം ധരാപതേ! 16

ഋദ്ധികൊണ്ടാ വരുണനായ് സ്പർദ്ധിച്ചീടും യുധിഷ്ഠിരൻ
യജിച്ചൂ ദക്ഷിണായുക്തഷഡഗ്നിമഖമങ്ങനെ ; 17

സർവരേയും സർവ്വകാമസമ്പത്താൽ തൃപ്തരാക്കിനാൻ.
ചോറും നാനാ ഭക്ഷ്യവുമായ് ഭക്ഷിച്ച ജനമൊത്തഹോ! 18

രത്നോപഹാരസമ്പൂർണ്ണമായിതാസ്സാധുസംഗമം.
ഇഡാജ്യഹോമാഹുതികൾ മന്ത്രശിക്ഷാവിശാരദർ 19

മുനീന്ദ്രർ ചെയ്താ യജ്ഞത്തിൽ തൃപ്തരായ്ത്തീർന്നു ദേവകൾ.
സുരർമട്ടിൽ ഭൂസുരന്മാർ ദക്ഷിണാന്നധനങ്ങളാൽ 20

തൃപ്തരായ്‌വന്നിതാ യജ്ഞേ നന്ദിച്ചൂ സർവ്വജാതിയും.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/754&oldid=157090" എന്ന താളിൽനിന്ന് ശേഖരിച്ചത്