അർഘ്യാഭിഹരണപർവ്വം
36.കൃഷ്ണാർഘ്യാദാനം
രാജസൂയത്തിനു വന്നുചേർന്ന മഹർഷികളുടെ സംവാദം. നാരദന്റെ ശ്രീകൃഷ്ണപ്രശംസാകീർത്തനം. ധർമ്മപുത്രൻ ഭീഷ്മന്റെ അനുമതിയോടുകൂടി കൃഷ്ണനെ അഗ്ര്യപൂജയ്ക്കു തെരഞ്ഞെടുക്കുന്നു. സഹദേവൻ കൃഷ്ണനു് അഗ്ര്യപൂജ നടത്തുന്നു ശിശുപാലൻ അതു സഹിക്കുന്നില്ല.
വൈശമ്പായനൻ പരഞ്ഞു
ഭൂപരോടും വിപ്രരാഭിഷേചനീയദിനേ പരം
വേദിക്കകത്തു കയറീ പൂജ്യരാകും മഹർഷികൾ. 1
നാരദപ്രമുഖന്മാരന്നന്തർവ്വേദിയിലപ്പൊഴേ
രാജർഷിപ്രവരന്മാരോടൊത്തു ശോഭിച്ചിതേറ്റവും. 2
ദേവദേവർഷികൾ വിധിസദസ്സിൽ ചേർന്നവണ്ണമേ
ക്രിയാവിരാമസമയം യോഗ്യർ ജല്പിച്ചു തങ്ങളിൽ. 3
ഇതേവമാ,ണതാവി,ല്ലിങ്ങിതു മറ്റുവിധം വരാ,
എന്നും മറ്റും പലവിധമവർ തർക്കിച്ചു തങ്ങളിൽ 4
ചെറുതാം കാര്യമിവിടെപ്പെരുതാക്കീടിനാർ ചിലർ
ചെറുതാക്കീ പെരുതിനെശ്ശാസ്രൂയുക്തിപ്രകാരമേ. 5
ബുദ്ധിമാന്മാർ ചിലരതിലന്യരത്ഥമുരയ്ക്കവേ
വിക്ഷേപിച്ചൂ നഭസ്സിങ്കൽ ശ്യേന്യർ മാംസംകണക്കിനെ. 6
ചിലർ ധർമ്മാർത്ഥദക്ഷന്മാർ ചിലരങ്ങു മഹാവ്രതർ
സർവ്വഭാക്ഷ്യവിദഗ്ദന്മാർ തമ്മിൽ ചൊല്ലി രസിച്ചുതേ. 7
ആ വേദി വേദനിപൂണദേവദ്വിജമുനീന്ദ്രരാൽ
വ്യോമം താരങ്ങളാലെന്നപോലേ ശോഭിച്ചിതേറ്റവും. 8
ശുദ്രനില്ലരികത്തെങ്ങും വ്രതം വിട്ടില്ലൊരുത്തനും
യുധിഷ്ഠിരന്റെ യാഗത്തിലാ വേദിയിലിളാപതേ! 9
ശ്രീമാനാം ധർമ്മപുത്രന്റെ യജ്ഞത്തിന്നുള്ള ലക്ഷ്മിയെ
അന്നേരമൊന്നു നോക്കികണ്ടാനന്ദിച്ചിതു നാരദൻ. 10
പിന്നെയെന്തോ വിചാരിച്ചു മുനീന്ദ്രൻ മനുജാധിപ!