ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹവിരംശത്തെ വിജനേ പ്രാശിച്ചാ ശ്വാവുപോലെതാൻ. 26

ഒക്കില്ലിങ്ങനെ രാജാക്കൾക്കൊക്കയുള്ളവമാനനം;
കുരുക്കൾ നിന്നെത്താനേവം പ്രലംഭിപ്പൂ ജനാർദ്ദന! 27

നപുംസകം വേട്ടമട്ടുമന്ധൻ കാണും പ്രകാരവും
അരാജനിരാജപൂജ ചേരുമേ മധുസൂദന! 28
 
കണ്ടു യുധിഷ്ഠരനെ ഞാൻ കണ്ടൂ ഭീഷ്മന്റെ മട്ടുമേ
കണ്ടേനീക്കണ്ണനെയും ഞാനെല്ലാം വേണ്ടകണക്കിലായ്. 29

വൈശന്വായൻ പറഞ്ഞു
ഇത്ഥമായവരോടോതീട്ടേറ്റു ചൈദ്യൻ വരാസനാൽ
സഭാസ്ഥലം വിട്ടു മറ്റു ഭൂപന്മാരൊത്തിറങ്ങിനാൽ. 30

38.ഭീഷ്മവാക്യം

ധർമപുത്രൻ ശിശുപാലനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു.അങ്ങനെ ഒരാളോടു നല്ലവാക്കു പറയത്തക്കവണ്ണം ആരും ഒരകൃത്യവും ചെയ്തിട്ടില്ലന്നു പറഞ്ഞു ഭീഷ്മർകൃഷ്ണന്റെ ഗുണഗണങ്ങളെ വർണിക്കുന്നു. കൃഷ്ണന്റെ അഗ്ര്യപൂജ രസിക്കാത്തവർക്ക് ഇഷ്ടംപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞു ഭീഷ്മർ ഉപസംഹരിക്കുന്നു.


വൈശന്വായൻ പറഞ്ഞു

ഉടൻ യുധിഷ്ഠരന്രപനടുത്തൂ ചൈതന്യസന്നിധൗ
അവനോടീവിധം സാന്തവാക്കു ഭംഗിയിലോതിനാൽ. 1

യുധിഷ്ഠരൻ പറഞ്ഞു

മന്നവേന്ദ്ര, ഭവാനിപ്പോൾ ചൊന്നതേറ്റമയുക്തമാം
പെരുത്തധർമാവാണേവം പാരുഷ്യം പഴുതായ് വരും. 2

പരമാം ധർമ്മമറിയാതിരിക്കില്ലിഹ പാർത്ഥിവൻ
ഭീഷ്മൻ ശാന്തനവൻ, തെറ്റിയവമാനിച്ചിടായ്ക നീ. 3

നോക്കൂ പലരുമുണ്ടങ്ങേക്കാട്ടിലും വൃദ്ധരാം നൃപർ
മർഷിപ്പൂ കൃഷ്ണസൽക്കാരുമങ്ങുമേവം പൊറുക്കെടോ. 4

നന്നായറിയുമീ ഭീഷ്മൻ കൃഷ്ണനെച്ചേദിഭൂപതേ!
അക്കൗരവനറിഞ്ഞീടും വണ്ണം നീയറിയില്ലേടോ. 5

ഭീഷ്മൻ പറഞ്ഞു

ഇവന്നനുനയം ചെയ്യാംയ്കേവം സാന്ത്വാർഹനല്ലിവൻ
വിശ്വവൃദ്ധതമൻ കൃഷ്ണന്നർച്ചനം സഹിയാത്തവൻ. 6

ക്ഷത്രിയൻ ക്ഷത്രിയനെ വൻപോരിൽ പോരാളി വെന്നുടൻ
കീഴടക്കി വിടുന്നാകിലവന്നു ഗുരുവാമൻ. 7

ഈസ്സദസ്സിൽ സാത്വതേയൻ പോരിൽ തന്നുടെ ശക്തിയാൽ
ജയിക്കാതുള്ള നൃപനെക്കണ്ടീടുന്നില്ലൊരാളെയും. 8

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/759&oldid=157095" എന്ന താളിൽനിന്ന് ശേഖരിച്ചത്