ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശിശുപാലനിക്കാണും തേജസ്സന്വത്തു ഭാരത!

ബുദ്ധി തെറ്റിക്കണ്ടീടുന്നൂ ബുദ്ധിയുള്ളോരു ഭൂപതേ! 12
ചേദിരാജന്നു കൗന്തേയ, ശേഷം മന്നോർക്കുമങ്ങനെ

ആരെയിപ്പുരുഷവ്യാഘ്രൻ ഗ്രഹിപ്പാനാഗ്രഹിക്കുമോ 13
അവന്റെ ബുദ്ധി തെറ്റീടുമീച്ചൈദ്യന്റെകണക്കിനെ.

ത്രൈലോകത്തിലെഴും നാലുവക ജീവിക്കശേഷവും 14
ജന്മമൃത്യുകരൻതാനീ മാധവൻ ധർമ്മനന്ദന!

വൈശന്വായൻ പറഞ്ഞു

എന്നവൻ ചൊന്നതിൻ ചേദിമന്നവൻ മനുജാധിപൻ 15
രുക്ഷാക്ഷരോക്ത്തി കേൾപ്പിച്ചൂ ഭീഷ്മരെബ്ഭാരതതോത്തമ!

41.ശിശുപാലവാക്യം

അധർമ്മിഷ്ഠനും ഉപദേശത്തിനെതിരായി പ്രവർത്തിക്കുന്നവനും ആണെന്നുപറഞ്ഞ് ശിശുപാലൻ ഭീഷ്മനെ കഠിനമായി ആക്ഷേപിക്കുന്നു.ഒരരയനനത്തിന്റെ കഥ ഉദാഹരിച്ചു സ്വന്തം ആളുകളുടെ കൈകൊണ്ടു മരിക്കാനുള്ളയോഗമാണ് ഭീഷ്മനുള്ളതെന്നുകൂടി ശിശുപാലൻ പറയുന്നു


ശിശുപാലൻ പറഞ്ഞു

പലഭീഷണി ചൊല്ലി ഭൂപാലരിൽ പേടി കാട്ടുവാൻ
കുലപാംസന, നാണിക്കുന്നില്ലയോ മുത്തനായ നീ? 1

മൂന്നാം പ്രകൃതിമേൽ നില്ക്കും നിനക്കോ ധർമ്മമെന്നിയേ
ചൊല്ലുന്നതൊക്കുമേ നീയാണത്രേ സർവ്വകുരുത്തമൻ! 2

തോണികെട്ടും തോണിമട്ടുമന്ധൻപിൻപന്ധരീതിയും
നടക്കും ഭീഷ്മ,നീ മുൻപിൽ നടക്കും ജനമൊക്കെയും 3

വിശേഷിച്ചുമിവൻ ചെയ്ത പൂതനാഘാതനാദികൾ
നീ ചൊല്ലിക്കേൾക്കയാൽ ഞങ്ങൾക്കുള്ള വവീണ്ടും വിറച്ചു-
അവലിപ്തൻ മൂർഖനിങ്ങീക്കണ്ണനെ വാഴ്ത്തിടുന്നതിൽ[പോയ്.

ഭീഷ്മ, നിൻ നാവു നൂറായിപ്പിളർന്നീടാഞ്ഞതെന്തുവാൻ? 5
ബാലർ നിന്ദിച്ചീടുമേഗ്ഗോപാലനെത്തന്നെയിന്നു നീ

സ്തുതിപ്പാൻ മുതിരുന്നല്ലോ ജ്ഞാനത്താൽ വൃദ്ധനാകിലും. 6
ഇവൻ ബാല്യേ ശകുനിയെക്രൊന്നതിൽ ചിത്രമെന്തുവാൻ?

പോരാടാനറിയാത്തശ്വവൃഷഘാതം വിചിത്രമോ? 7
ചൈതന്യമറ്റ മരമാം വണ്ടി കാൽക്കൊണ്ടു പണ്ടിവൻ

തട്ടി വീഴ്ച്ചിതെന്നാലും ഭീഷ്മ, ചൊൽകന്തൊരത്ഭുതം? 8
പുറ്റുപോലുള്ളോരാഗ്ഗോവർദ്ധനക്കുന്നിവനേഴു നാൾ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/764&oldid=157101" എന്ന താളിൽനിന്ന് ശേഖരിച്ചത്