ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കയ്യിലേന്തയതും ഭീഷ്മ, ചിത്രമല്ലെന്നു മന്മതം. 9
കുന്നിന്മേൽ കേളിയാടുന്വോൾ തിന്നൂ ചോറെറിയുന്നവൻ

എന്നു നിൻ ചൊല്ലിലാശ്ചര്യമാർന്നു ഭീഷ്മ, പരം ജനം. 10
ബലിയാമാരുടയ ചോറുണ്ടൂ ധർമജ്ഞ, ചൊല്ലാം കുരുകുലാധമ!

ആക്കംസനെക്കോന്നുവെന്നുള്ളതത്യത്ഭുതമില്ലിഹ . 11
കേട്ടിട്ടില്ലായിരിക്കാമീസ്സത്തന്മാർമോഴി ഭീഷ്മ, നീ

നിന്നോടയതു ധർമജ്ഞ,ചോല്ലാം കുരുകുലാധമ! 12
സ്ത്രീപശുബ്രാമണരിലും പ്രയോഗിക്കരുതായുധം

ചോറുനല്കുന്നവനിലും താൻസേവിച്ചിടുവോനിലും. 13
എന്നു ധർമിഷ്ഠൻ കല്പിപ്പൂ സജ്ജനത്തോടു സത്തമർ

ഭീഷ്മ, നിന്നിൽ പിഴച്ചാണീ ലോകമര്യാദ കാണ്മതും. 14
ജ്ഞാനവൃദ്ധൻ മഹാവൃദ്ധനെന്നീക്കേശവനെബ് ഭവാൻ

എന്നോടജ്ഞനാംപോലെ ചൊല്ലുന്നൂ കൗരവാധമ! 15
ഗോഘ്നൻ സ്ത്രീഘ്നൻ നിന്റെ വാക്കാൽ പൂജിക്കപ്പെട്ടതെങ്കിലും

ഇമ്മട്ടുള്ളവനു ഭീഷ്മ, സംസ്തവാർഹതയെങ്ങനെ? 16
മതിമാന്മാർക്കിവൻ മുഖ്യനിവനത്രേ ജഗൽപ്രഭു

എന്നൊക്കെയായിതീരുന്നൂ നിൻ വാക്കാലീജ്ജനാർദ്ദനൻ; 17
ഇതൊക്കയിമ്മട്ടൊള്ളതാണൊന്നൊക്കാ പഴുതേ ധൃഡം.

കഥാകാരന്നു കഥയാൽ കഥയാകാ കഥക്കിലും 18
പ്രകൃതിപ്പാട്ടിലെല്ലാരും ഭൂലിംഗശകുനിപ്പടി.

നിനക്കെഴും പ്രകൃതിയോ താണതില്ല സംശയം 19
അതിനാൽ പാണ്ഡവൻമാർക്കും പാപപ്രകൃതിപറ്റുമോ.

ഇവർക്കർച്ച്യതമൻ കൃഷ്ണൻ നീയല്ലോ വഴികാട്ടുവോൻ 20
ധർമവാൻപോലെധർമജ്ഞൻ സന്മാർഗ്ഗം വിട്ടു നില്പവൻ.

ധര്രമാർഹൻ താനെന്നു കാണുമറിവാണ്ടവനൊരുവാൻ 21
ധർമം നോക്കീട്ടു നീ ചെയ്ത കർമത്തെബ് ഭീഷ്മ,ചെയ് വവൻ?

അറിയും നീ ധർമമെങ്കിൽ നിന്റെധീ പ്രാജ്ഞയാവുകിൽ 22
പ്രാജ്ഞമാനി ഭവാനന്യകാമയായ് ധർശീലയായ്

എഴുമംബയെയന്നെന്തേ ഹരിച്ചൂ? തവ ശോഭനം. 23
നീഹരിച്ചെങ്കിലും ഭീഷ്മ, കൈകൊണ്ടീലാക്കുമാരിയെ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/765&oldid=157102" എന്ന താളിൽനിന്ന് ശേഖരിച്ചത്