ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിചിത്രവീര്യൻ നിൻ തന്വി സന്മാർഗ്ഗത്തിൽ നടപ്പവൻ. 24
അവന്റെ ദാരങ്ങളിലീ പ്രാജ്ഞൻനീ കണ്ടുനില്ക്കവേ

അന്യൻ മക്കളെയുണ്ടാക്കീ സജ്ജനാചര്യതക്രമാൽ. 25
എന്തു ധർമം ഭീഷ്മ,നിനക്കഫലം ബ്രമചര്യവും

മൗഢ്യമോ ക്ലൈബയമോ മൂലമാണീ നിൻനില നിശ്ചയം. 26
ധർമജ്ഞ,കാണ്മതില്ലെങ്ങുംനിനക്കൊരഭി വൃത്തി ഞാൻ

വൃദ്ധസേവ നിനക്കില്ലീമട്ടല്ലേ ധർമമോതി നീ? 27
ഇഷ്ട്യദ്ധ്യയനദാനങ്ങൾ ദക്ഷിണാഢ്യമഖങ്ങളും

സന്താനത്തിന്റെ പതിനാറിലൊന്നാവില്ലിതൊന്നുമേ. 28
നാനാവ്രതോപവാസങ്ങൾകൊണ്ടു ഭീഷ്മ, ലഭിപ്പതും

സമസ്തമനപത്യന്നു നിഷ്ഫലം തന്നെ നിശ്ചയം. 29
അനപത്യൻ വൃദ്ധനാം നീ വൃഥാധർമ്മപ്രവർത്തകൻ

ഹംസമട്ടിൽ ജ്ഞാതികളിൽനിന്നുടൻ നേടിടും വധം. 30
ഏവം ചൊല്ലിവരാറുണ്ടു പണ്ടുള്ളോരവാണ്ടവർ

അതു ഞാൻ പറയാം ഭീഷ്മ, നീ കേൾക്കശ്ശരിയാംവിധം. 31
വൃദ്ധനാമരയന്നം പണ്ടാഴിക്കരയിൽ വാണുപോൽ

ധർമമോതിപ്പക്ഷികളെയനുശാസിച്ചിതാശ്ശൻ 32
'ധർമം ചരിപ്പിൻ ചെയ്തീടൊല്ലധർമ്മ'മിതി തൻമൊഴി

കേട്ടു പക്ഷികൾ ഹേ ഭീഷ്മ, നിത്യവും സത്യവാദികൾ. 33
അവന്നു തീറ്റിക്കങ്ങേകീയാഴിയിൽ സഞ്വരിപ്പവ

മറ്റു പക്ഷികൾ ധർമത്തിനെന്നു കേട്ടറിവുണ്ട മേ. 34
മുട്ടയെല്ലാമവൻപക്കൽ മുറ്റുമേ വിട്ടു ഭീഷ്മ,കേൾ

ആഴിവെള്ളത്തിലാണ്ടാരങ്ങിര നോക്കുന്ന പക്ഷികൾ. 35
അവയ്ക്കെഴും മുട്ട മുറ്റും തിന്നൂ പാതകിയായവൻ

സ്വാർത്ഥസന്നദ്ധനാ ഹംസം മറ്റോരോർക്കാതിരിക്കവേ.. 36
മുട്ടയെല്ലാമൊടുങ്ങിക്കണ്ടാക്കൂട്ടത്തിലൊരണ്ഡജം

സംശയിച്ചു മഹാപ്രാജ്ഞനൊരുനാൾ കണ്ടു വാസ്തവം. 37
ഹംസം നടത്തുമാപാപം കണ്ടു ചൊല്ലീടിനാനവൻ

മറ്റുപക്ഷികളോടെല്ലാം മുറ്റും സങ്കടമാണ്ടവൻ 38
പ്രത്യക്ഷമായ്ക്കണ്ടറിഞ്ഞുട്ൊത്തു ചേർന്നുള്ള പക്ഷികൾ

വൃത്തം കേട്ടരയന്നത്തെക്കൊത്തിക്കൊന്നൂ കുരുദ്വഹ! 39
എന്നാലോ ഹംസമട്ടുള്ള നിന്നെ മന്നവർ ചേർന്നിനി

കൊല്ലും കോപാൽ ഭീഷ്മ, പക്ഷികളന്നത്തെക്കണിനെ. 40
പഴമക്കാർ പാടുമാറുണ്ടതിലിങ്ങൊരു ഗാഥയെ

ഭീഷ്മ, ഞാൻ നന്മയിൽ ചൊല്ലാമതും നിന്നോടു ഭാരത! 41
കൂവന്നിതന്തരാത്മാവു കെട്ട നീ ഖഗ, കുലശം
മുട്ടതൻകെന്ന നിൻ കർമ്മം വാക്കിനെത്തെറ്റി നില്പതാം. 42

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/766&oldid=157103" എന്ന താളിൽനിന്ന് ശേഖരിച്ചത്