ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദുർയ്യോധനസന്താപം

                                                                                                             859 

        
പ്രജ്ഞാചക്ഷുസ്സെഴും ദിക്കിൽ ചെന്നാശ്ശകനി സൗബലൻ. 2
ദുര്യോധനോക്തി കേട്ടുള്ളോൻ ധീമാനാം ധൃതരാഷട്രനെ
മുറയ്ക്കു ചെന്നു കണ്ടിട്ടു ചോന്നാൻ ശകുനിയിങ്ങനെ.
3
ശകുനി പറഞ്ഞു
ദുര്യോധനൻ നിറംമാറിവിളർത്തേററംമെലിഞ്ഞിതാ
ദീനനായ് ചിന്തയിലെപട്ടൂ ധരിച്ചാലും ധരാപതേ! 4 പരിശോധിപ്പതില്ലങ്ങുന്നതസഹൃമരിസംഭവം ജ്രേഷുപുത്രന്റെയുൾത്താപമിതെന്താണറിയാഞ്ഞതും? 5
ധൃതരാഷ്ട്രൻ പറഞ്ഞു
മകനേ, ഭൃശമായ് മാഴകാനന്തു മൂലം സുയോധന!
എനിക്കു കേൾക്കാവൊന്നൊൽ കാര്യം ചൊല്ലൂ കുരുദ്വഹ നീ നീറം മാറി വിളറി മെലിഞ്ഞെന്നുണ്ടു സൗബലൻ
ചൊല്ലുന്നൂ ഞാൻ നിനച്ചിട്ടും കാണമീലാ ശോകകാരണം. 7 മഹത്തായീടുമൈശൃര്യം മകനേ, നിൿൽ നിലപതാം
ഭ്രാതൃമിത്രാദികൾ നടത്തുന്നില്ലാ നിന്റെയപ്രിയം. 8 ഉടൂപ്പൂ പട്ടുവസത്രങ്ങളു നീ മാംസഭോജനം നല്ലശ്വവാഹങ്ങളുമുണ്ടന്തേ ചങ്ങിവളർത്തു നീ? 9
പരമശ്രീ മെത്തകളും കരൾ കക്കും വധുക്കളും
നല്ല ഗേഹങ്ങളും വസ്ത്രങ്ങളുമുണ്ടു യഥേഷ്ടമേ. 10 വാനോർമട്ടിൽ ചൊല്പടിക്കു നിനക്കു ദൃഢമൊക്കയും
പിന്നെദ്ദു ദർധർഷ, നീ ദീനനാകുവാനെന്തു നന്ദന! 11

ദുര്യോധനൻ പറഞ്ഞു ഉണ്ണാറുണ്ടിങ്ങുടുക്കാറുണ്ടീ ഞാൻ കുപുരുഷപ്പടി ഉഗ്രാമർഷവുമേന്തുന്നോൻ കാലമൊന്നു കടക്കുവാൻ. 12 സ്വപ്രജാർതഥമമർഷത്തോടമർത്തിക്കൊണ്ടരാതിയെ പരക്ലേശമൊഴിക്കുന്നോനത്രേ പുരുഷനായവൻ. 13
അലംഭാവം ശ്രീ കെടുക്കും ഗർവ്വുമങ്ങനെ ഭാരത! ഭയാഭയങ്ങളവ്വണ്ണരിവയുളേളാൻ വളർന്നിടാ. 14
തൃപ്തിക്കില്ലെൻ പദവി മേ കൗന്തേയൻ ധർമ്മപുത്രനിൽ എനിക്കുള്ള നിറംപോക്കിജ്ജ്വലക്കും ലക്ഷ്മി കാൺകയാൽ. 15
കാണായ്കിലും പാണ്ധവശ്രീ കാണുബോലാണു നില്പതും അതിനാൽ മാഴ്കി വിളറി നിറം മാറി മെലിഞ്ഞു ഞാൻ. 16
അഷ്ടാശീതിസഹസ്രം താനാ സ്നാതകഗൃഹസ്ഥരെ പ്രത്യേകം ദാസിമാർ മുപ്പതേകികേക്കാപ്പൂ യുധിഷ്ഠിരൻ 17
പതിനായിരവും വേറിട്ടുണ്ടു മൃഷ്ടാന്നമെന്നുമേ യുധിഷ്ഠിരഗൃഹത്തിങ്കൽ പൊന്നുങ്കിണ്ണത്തിലുണ്ണത്തിലുണ്ണുവോർ. 18

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/784&oldid=157123" എന്ന താളിൽനിന്ന് ശേഖരിച്ചത്