ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്യൂതപർവ്വം

862


ഭംഗിയാക്കി പ്രവേശിക്കാറായാലെന്നോടുരക്കുവിൻ.” 50 ദുര്യോധനാർത്തിശാന്തിക്കായിതു കല്പിച്ചു മന്നവൻ ധൃതരാഷ്ടനൃപൻ പ്രാജ്ഞൻ വിദുരർക്കാളെ വിട്ടുതേ. 51
അവൻ വിദുരരോടാലോചിക്കാതൊന്നുമുറച്ചിടാ ചൂതിൽ ദോഷങ്ങൾ കണ്ടാലും പുത്രസ്നേഹാൽ മയങ്ങിനാൻ. 52
അതു കേട്ടുടനേ ധീമാൻ വിദുരൻ കലിതൻമുഖം വിനാശമാർഗ്ഗം പാർത്തെത്തീ ധൃതരാഷ്ടാന്തികേ ക്ഷണാൽ. 53
ആത്തബി മഹിമാവേറുമണ്ണനെച്ചെന്ന കണ്ടുടൻ കാല്ക്കൽ കബിട്ടു കൂപ്പീട്ടങ്ങിപ്രകാരമുണർത്തിനാൻ. 54
വിദുരൻ പറഞ്ഞു
കൊണ്ടാടുന്നില്ല ഞാൻ സ്വാമിയീബ് ഭവാനുടെയുദ്യമം ചൂതുമൂലം മക്കൾ തമ്മിലിടഞ്ഞീടാതെ നോക്കണേ! 55
ധ്യതരാഷ് ട്രൻ പറഞ്ഞു ക്ഷത്താവേ, മക്കളോടെന്റെ മക്കളേതുമിഞ്ഞിടാ ദേവാനുകൂല്യം നമ്മൾക്കിങ്ങുണ്ടെന്നാലില്ല സംശയം. 56
ശുഭമോ ചെററശുഭമോ ഹിതമോ ഹിതമററതോ സുഹൃദ്യൂതം നടക്കട്ടേ യോഗമാണിതു നിർണ്ണയം. 57
ഞാനും ദ്രോണനുമായ് ഭീഷ്മൻതാനുമങ്ങുമിരിക്കവേ അനയം ദൈവവിഹിതമാകിലും വന്നുകൂടിടാ. 58
വായുവേഗത്തൊടശ്വങ്ങൾ പായും തേരിൽ കരേറി നീ ഇന്ദ്രപ്രസ്ഥംപുക്കു കൊണ്ടുവരൂ ധർമ്മതനൂജനെ. 59
എന്നുദ്യമം വിദുര, നീ ചൊല്ലല്ലേ പറയുന്നു ഞാൻ ഇതൊക്കസ്സംഭവിപ്പിക്കും ദൈവംതാൻ മഹിതം ദൃഢം. 60
വൈശബായൻ പറഞ്ഞു
കേട്ടേവം വിദുരൻ ധീമാനിതു തീർനന്നെന്നുറച്ചുടൻ ദുഃഖമുൾക്കൊണ്ടു ഭീഷ്മൻറ പാർശ്വം പുക്കിതു പണ്ഡിതൻ. 61

50. ദുര്യോധനസന്തപം(തുടർച്ച)

ജനമേജയൻ ആവശ്യപ്പെട്ടതനുസരിച്ച് വൈശബായനൻ ഈ കഥ വി- സ്തരിച്ചു പറയുന്നു. ചുതുകളികൊണ്ടുളള ദോഷങ്ങൾ ധൃതരാഷ്ടർ മകനോടു വിസ്തരിച്ചു പറ- യുന്നു. പാണ്ഡവസഭയിൽവെച്ചു സഹിക്കേണ്ടിവന്ന അപമാനം വിവരിച്ചു് അതിനുപകരം പോക്കിയേ മതിയാവു എന്നു ദുർയ്യോധനൻ നിർബ്ബന്ധിക്കന്നു.


ജനമേജയൻ പറഞ്ഞു
ദ്യൂതരെങ്ങനെയുണ്ടായീ ഭ്രാതാക്കൾക്കന്തകാരണം മഹാന്മാരതിൽവംച്ചല്ലോ വ്യസനംപുണ്ടു പാണ്ഡവർ. 1
അതിക്കൽ സഭ്യരേതെല്ലാ രാജാക്കന്മാർ ദ്വിജോത്തമ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/787&oldid=157126" എന്ന താളിൽനിന്ന് ശേഖരിച്ചത്