ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദുർയ്യോധനസന്താപം

869


പൊന്നണീഞ്ഞും വേഗമർന്നും ചെറുപ്രായം തികഞ്ഞുമേ, രണ്ടായിരം കുതിരയും മററും ബലിധനങ്ങളും 28 മഹീപതേ, കൊണ്ടുവന്നു പാണ്ഡവന്മാർക്കു നല്കിനാൻ. യജ്ഞസേനൻ പതിനിനാലായിരം ദാസികളേയുമേ 29 പതിനായിരമേ ദാരസഹിതം ദാസരേയുമേ മഹാരാജ, ഗജത്തോടുമിരുപത്താറു തേരുമേ 30 യജ്ഞാർത്ഥം പാണ്ഡവർക്കേകീ തന്റെ രാജ്യം സമസ്തവും. വാർഷ്ണേയനാം വാസുദേവൻ കിരീടിക്കു യശസ്സിനായ് 31 പതിന്നാലായിരം നല്ലീ മെച്ചമുളള ഗജങ്ങളെ. പാർത്ഥന്നു ജീവനാം കൃഷ്ണൻ കൃഷ്ണന്നോ ജീവനർജ്ജുനൻ 32 അർജ്ജുനൻ കൃഷ്ണനോടോതുന്നതെല്ലാം ചെയ്തിടും ദൃഢം. കൃഷ്ണൻ പാർത്ഥന്നു വേണ്ടീട്ടു കൈവിടും സ്വർഗ്ഗലോകവും 33 അവ്വണ്ണം പാർത്ഥനും കണ്ണന്നായി പ്രാണൻ കളഞ്ഞിടും. മണണേറും ചന്ദനച്ചാറങ്ങു പൊന്നുംകുടങ്ങളിൽ 34 മലയം ദർദ്ദു രമിവയിങ്കലുളളകിൽ ചന്ദനം മിന്നുന്ന മണിരത്നങ്ങൾ പൊന്നും സൂക്ഷ്മപടങ്ങളും 35 കൊണ്ടെത്തിച്ചോളപാണ്ഡ്യന്മാർ മാർഗ്ഗംകിട്ടാതെ നിന്നു സമുദ്രസാരം വൈഡൂര്യം മുത്തുക്കുട്ടങ്ങളങ്ങനെ [പോയ്. 36 സിംഹളന്മാർ കൊണ്ടുവന്നിതസംഖ്യം മേൽവിരിപ്പുമേ. വസ്ത്രരത്നങ്ങളാൽ മൂടുമരുണാക്ഷീജനങ്ങളെ 37 പുമാന്മാർ കൊണ്ടവന്നങ്ങു നില്പൂ ദ്വാരി തടഞ്ഞവർ. നന്ദിക്കായി ബ്രാപ്മണരും കീഴടങ്ങിയ ഭൂപരും 38 വൈശ്യരും നല്കിനാർ കാഴ്ച ശുശ്രൂഷയ്ക്കൊത്ത ശൂദ്രരും. ബഹുമാനപ്രീതികളാൽ സേവിച്ചൂ ധർമ്മപുത്രനെ 39 മ്ലേച്ഛന്മാർ പലജാതിക്കാരാദിമദ്ധ്യാന്തജാതരും. നാനാദേശാൽ വന്നുചേർന്ന നാനാജാതിജനങ്ങളാൽ 40 ഈ ലോകം മാററിവെച്ചോണമായീ ധർമ്മാത്മജാലയേ. മന്നവന്മാർ കാഴ്ചവെച്ച നാനാദ്രവ്യങ്ങളിങ്ങനെ 41 ശത്രുക്കൾക്കായ് ക്കണ്ടു മാഴ്കി മരിപ്പാനാശയായി മേ. പാണ്ഡവന്മാർക്കൊത്ത ഭൃത്യന്മാരെച്ചാല്ലാം നരാധിപ! 42 അവർക്കങ്ങാമപക്വാന്നമേകുന്നുണ്ടു യുധിഷ്ഠിരൻ. അയുതം മൂന്നു പത്മങ്ങളാനക്കാർ സാദിസംയുതം 43 രഥങ്ങളരബ്ബുദം പിന്നെക്കാലാൾപ്പടയസംഖ്യമേ. പാകംചെയ്തുളളന്നമാമം പച്യമാനവുമിങ്ങനെ 44 കൊടുക്കും ഘോഷമൊരിടം പിന്നെപ്പുണ്യാഹഘോഷവും ഉണ്ണാതെ പാനംചെയ്യാതെ മോടിയായ് മാനിയാതെയും 45 കണ്ടില്ല ധർമ്മജഗൃഹേ നാനാജാതിയിലാരെയും.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/794&oldid=157134" എന്ന താളിൽനിന്ന് ശേഖരിച്ചത്