ദ്രൗപദീപ്രശ്നം
899
വൈശമ്പായനൻ പറഞ്ഞു
പിടഞ്ഞെഴുന്നേററു മനസ്സു കെട്ടു
വാടും മുഖം കൈത്തലത്താൽ തുടച്ചും
ആർത്തിപ്പെട്ടായവളോടീ വയസ്സൻ
കരുസ്വാമിസ്ത്രീകൾ നിലക്കുന്ന ദിക്കിൽ, 28
ഉടൻ കടന്നായവളോടടുത്തു
ദുശ്ശാസ്സനൻ കോപമൊടാർത്തു വേഗം
നീണ്ടും ചുരുണ്ടും വിലസുന്ന കാർകൂ-
ന്തലിൽ പിടിച്ചൂ നൃത്തപത്നിയാളെ. 29
ശ്രീരാജസൂയാവഭൃഥത്തിൽ മന്ത്രം
ജപിച്ച തീർത്ഥോദകസിക്തമായി
വിശുദ്ധമാം വാർകുഴൽ പാർത്ഥവീര്യ
ധിക്കാരി ചുററീ ധൃതരാഷ്ട്രപുത്രൻ 30
സനാഥയെന്നാലുമനാഥമട്ടാ-
ദുശ്ശാസ്സനൻ വാർകുഴൽ കൃഷ്ണയാളെ
വലിച്ചിഴച്ചു സഭയോളമാർത്ത-
യാകുംവിധം വാഴയെക്കാററുപോലെ . 31
വലിച്ചിടുമ്പോളുടൽ കുമ്പിട്ടുകൊണ്ടു
മെല്ലെച്ചൊന്നാളവൾ" തീണ്ടാരിയീ ഞാൻ;
ഒന്നേയുള്ളു ചേല മേ മന്ദബൂദ്ധേ!
സഭയ്കെന്നേക്കൊണ്ടുപോകല്ല ദുഷ്ട!” 32
ദൃഢം ബലത്താൽ കരികൂന്തൽ ചുററി-
പ്പിടിച്ചവൻ കൃഷ്ണയൊടോതിയപ്പോൾ
വിളിച്ചു കേണൂ ഹരി ജിഷ്ണു കൃഷ്ണ-
നരാഖ്യരെപ്പാഷതി രക്ഷ കിട്ടാൻ. 33
ദുശ്ശാസനൻ പറഞ്ഞു
തീണ്ടാരിയോ പാർഷതി, യൊററവസ്ത്ര-
മുണ്ടുത്തോളോ നഗ്നയോ ആകില്ലാട്ടേ
ചൂതിൽ പിടിച്ചോളിഹദാസിയായ് നീ;
ദാസിക്കടുപ്പം പ്രഭു വെച്ചതല്ലോ. 34
വൈശമ്പായനൻ പറഞ്ഞു
വാർകൂന്തൽ ചിന്നിപ്പുടയൊട്ടഴിഞ്ഞു
ദുശ്ശാസ്സനൻ ചുററി വലിച്ചിടുമ്പോൾ
നാണിച്ചമർഷത്തിലെരിഞ്ഞുകൊണ്ടു
മെല്ലെന്നിതീ വാക്കു പറഞ്ഞു 35
ദ്രൗപദി പറഞ്ഞു
സദസ്സിങ്കൽ ശാസ്ത്രവിജ്ഞാനമുള്ളോർ
ക്രിയാവാന്മാരേവരും ശക്രതൂല്യർ