ഭീഷ്മവാക്യം 909
ഇതിലും കഷ്ടമെന്തുള്ളു ശുഭയാം സതി നാരി ഞാൻ 8
സഭാമദ്ധ്യം കേറിധർമ്മമെങ്ങുപോയ് മന്നവർക്കിഹ?
സഭ കേററാ പൂർവ്വർ ധർമ്മ്യനാരിയേയെന്നു കേൾപ്പൂ ഞാൻ 9
കെട്ടുപോയീ കുരുക്കൾക്കാപ്പുർവ്വധർമ്മം സനാതനം.
പാണ്ഡവന്മാർപത്നി സതി പാർഷതന്റെ കുമാരിക 10
കണ്ണന്റെ തോഴി ഭ്രപാലസഭയിൽ ചെൽവതെങ്ങനെ?
ഇമ്മട്ടുള്ളോൾ ധർമ്മരാജസവർണ്ണോത്ഭവപത്നി ഞാൻ 11
അദാസിയോ ദാസിയോ ചൊല്കതു ചെയ്‍വൻ കുരുക്കളേ!
ഈ ക്ഷുദ്രൻ ദൃഢമായെന്നെക്കൗരവശ്രീയശോഹരൻ 12
ക്ലേശിപ്പിക്കുന്നു സഹിയാ വല്ലാതേററം കുരുക്കളേ!
ജിതയോ ഞാനജിതയോയെന്തു തോന്നുന്നു മന്നരേ! 13
ചൊല്ലിക്കേൾക്കേണമെന്നാലിങ്ങതു ചെയ്‍വൻകുരുക്കളേ!
ഭീഷ് മൻ പറഞ്ഞു
ചൊല്ലീലയോ ഞാൻ കല്ല്യണി , ധർമ്മത്തിൻ പരയാം ഗതി
ലോകത്തിലറിയാവല്ലാ വിജ്ഞരാം യോഗ്യർകൾക്കുമേ.
ലോകത്തിൽദ്ധർമ്മമാമെന്തു കാണുമോ ബലിയാം പൂമാൻ 15
മററുള്ളോരാലഭിഹിതമധർമ്മം ധർമ്മവേലയിൽ
വിവരിക്കാവതല്ലേതും നിൻ ചോദ്യം നിശ്ചയപ്പടി 16
ഇക്കാര്യം സൂഷ്മമെന്നല്ല ഗഹനം ഗുരുവേററവും.
ഈ വംശത്തിന്നേറെ വൈകാതവസാനം വരുംദൃഢം 17
ഏവരും ലോഭമോഹാന്ധരാണീക്കാണുന്ന കൗരവർ.
കുലജന്മാർ വ്യസനികളേററമെന്നാകിലും ശുഭേ! 18
ധർമ്മമാർഗ്ഗം വിടുന്നില്ലാ നീ വധുനിലയാണ്ടവൾ.
നിനക്കീ വൃത്തമൊട്ടേറെചേരും പാഞ്ചാലനന്ദിനി! 19
കഷ്ടത്തിൽപ്പെട്ടുഴന്നിട്ടും ധർമ്മം തെററിപ്പതില്ല നീ.
ഈ ദ്രോണാദികൾ വൃദ്ധന്മാർ ധർമ്മചാരികളായവർ 20
ശൂന്യദേഹത്തിൽ നില്ക്കുന്നൂ ജീവൻപോയോരുമാതിരി.
ഈചോദ്യത്തിൻ പ്രമാണംതാൻ ധർമ്മഭ്രവെന്നു മമ്മതം 21
ജിതയോ നീയജിതയോ താനേ ചൊല്ലേണ്ടതാണവൻ.
താൾ:Bhashabharatham Vol1.pdf/834
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല