ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവിടെപ്പാർത്തുപോരുന്ന ദിവിഷൽപരിഷത്തഹോ!
സമം നിയമമാന്നോർത്താരമൃതാപ്തിക്കും കൗശലം. 10

സമം ദേവകൾ ചിന്തിച്ചു മന്ത്രിച്ചുംകൊണ്ടിരിക്കവേ,
ബ്രഹ്‌മാവിനോടരുളിനാൻ നിർമ്മായം മധുസൂദനൻ. 11

വിഷ്ണു പറഞ്ഞു
ദേവാസുരന്മാർ യോജിച്ചു പാലാഴി കടയണമേ
എന്നാലാഴിയിലുണ്ടാകും നന്നായമൃതു നിശ്ചയം. 12

സർവ്വൗഷധികളും ചിന്തിച്ചു മന്ത്രിച്ചുംകൊണ്ടിരിക്കവേ,
ബ്രഹ്മാവിനോടരുളിനാൻ നിർമ്മായം മധുസൂ‌ദനൻ. 11

വിഷ്ണു പറഞ്ഞു
ദേവാസുരന്മാർ യോജിച്ചു പാലാഴി കടയേണമേ
എന്നാലാഴിയിലുണ്ടാകും നന്നായമതൃതം നിശ്ചയം. 12

സർവ്വൗഷധികളും പിന്നെസ്സർവ്വരത്നങ്ങളും പരം
കടലിൽപ്പോട്ടു സുരരേ, കടയൂ സുധ കിട്ടുമേ!

18.അമൃതമഥനം

ദേവന്മാരും അസുരന്മാരുകൂടി സമുദ്രമഥനം നടത്തുന്നു. കൗസ്തുഭം, കാമധേനു, പാരിജാതം മുതലായവ പല അമുല്യവസ്തുക്കളും സമുദ്രത്തിൽ നിന്നു പൊങ്ങിവരുന്നു:ഒടുവിൽ അമൃതവും. അമൃതകുംഭം അസുരന്മാർ അപഹരിച്ചുകൊണ്ടു പോകുന്നു. വിഷ്ണു മോഹിനീരൂപം ധരിച്ചു് അതു വീണ്ടെടുക്കുന്നു.

സൂതൻ പറഞ്ഞു
പിന്നെയഭൂക്കൊടുമുടിക്കൊത്ത ശൃംഗങ്ങളാണ്ടഹോ!
മന്ദരാചലമുണ്ടല്ലോ ചിന്നും നാനാലതവൃതം. 1

നാനാഖഗരവംപൂണ്ടു നാനാദംഷ്ട്രികുലാകുലം
കിന്നരേന്ദ്രാപ്സരോവൃന്ദവൃന്ദാരക നിഷേവിതം. 2

പതിനോരായിരത്തോളം യോജനപ്പാടുയർച്ചയിൽ

അത്ര യോജന കീഴ്പോട്ടുമെത്തി നില്ക്കുന്നു ഭൂമിയിൽ . 3

അതിളക്കിയെടുത്തീടാനുരുതാഞ്ഞമരവ്രജം
വിഷ്ണുബ്രഹ്മാക്കളുള്ളേടം ചെന്നു മന്ദമുണർത്തിനാർ. 4

ദേവന്മാർ പറഞ്ഞു
ഭവാന്മാരിഹ നന്മയ്ക്കു നൽവഴിക്കുള്ള വെക്കണം
മന്ദരോദ്ധാരണേ ഞങ്ങൾക്കിന്നു നന്നായ് തുണയ്ക്കണം. 5

സൂതൻ പറഞ്ഞു
അവ്വണ്ണമെന്നേറ്റു വിഷ്ണു സർവ്വസ്രഷ്ടാവുമൊത്തുടൻ
ഫണീന്ദ്രനോടു കല്പിച്ചു പണിയാൻ പത്മലോചനൻ. 6

ഉടൻ വിഷ്ണുവിരിഞ്ചന്മാരുടെ കല്പന കേൾക്കവേ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/93&oldid=157211" എന്ന താളിൽനിന്ന് ശേഖരിച്ചത്