ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

107 മൃദുപദം കാഠിന്യബാധയോടെ പരാജയം പ്രാപി ക്കും; അതിനാൽ നാട്ടുപ്രദേശങ്ങളും കാട്ടുപ്രേശ ങ്ങളും കടന്നു പോകുന്ന വിഷയത്തിൽ ഇവളുടെ സൌകുമാര്യം വഴിപ്പെടുന്നതല്ല; ഇനി വിധി ഏ തുപ്രകാരമെന്നാർക്കറിയാം അത്രയുമല്ല ഒരു കു ലവധുവിന്റെ നിലയ്ക്കും ഇവളെ ഒരുമിച്ചു കൊ ണ്ടുപോകുന്നതു യോഗൃമല്ല; ഇനി പോകരുതെ ന്നു ഞാൻ വിലക്കുന്നതായാൽ അതു നിങ്ങൾക്കം ഗീകരിപ്പാൻ കഴിവില്ലാതേയും വന്നിരിക്കുന്നു.ക രതലാമലകംപോലെ പരോക്ഷതത്വങ്ങളറിഞ്ഞു വശ്യവാക്കുകളായ ബുധവരന്മാരാൽ രചിക്കപ്പെ ട്ട ശാസ്ത്രങ്ങളെ കേട്ടറിഞ്ഞു് അറിവു സമ്പാദിപ്പാ നായി തമിഴുനാട്ടിൽ കീത്തിപ്പെട്ടു വിലസുന്ന തെക്കൻ മധുരാപുരിക്കു പോവാൻ മുമ്പേതന്നെ കരുതിയിരിക്കുന്നപ്രകാരം ഞാൻ പോകുന്നുണ്ടു്; നിങ്ങളും വരുവിൻ. കോവലൻ_സ്വാമിനി! അവിടെക്കു വന്ദനം.ഭവ തി ഇങ്ങനെ അരുളിച്ചെയ്യുന്നതായാൽ ഈ അ ബലയെ സംബന്ധിച്ചിടത്തോളമുള്ള ആയാ സമെല്ലാം എന്നിൽ നിന്നൊഴിഞ്ഞിരിക്കുന്നുവ ല്ലോ. താപസി__കോവല! നാം നിശ്ചയിച്ചിട്ടുള്ള ഈ യാ

ത്രയിൽ പലേടത്തും പല കഷ്ടങ്ങളും നേരിടുവാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/166&oldid=157747" എന്ന താളിൽനിന്ന് ശേഖരിച്ചത്