ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചിലപ്പതികാരം

23 അന്നഗരം തന്നിൽ ചോഴൻ കരികാലൻ

    മന്നിടം പാലിച്ചു വാണീടവേ

24 എണ്ണമകന്നു പെരുകിയ സമ്പത്തിൻ

    വണ്ണം തികഞ്ഞ തറവാടുകൽ 

25 ഒന്നുരണ്ടല്ലങ്ങനേ കമവകളിൽ

   ഒന്നവനൊന്നെന്നേ ചൊല്ലിക്കൂടൂ

26 സമ്പത്തൂ പാരം പെരുത്തങ്ങു സാധുക്കൾ-

  ക്കമ്പൊത്തു ദാനങ്ങൾ ചെ.യ്തീടുന്ന

27 മാശോത്തുവാനെന്നു ചേരാം പ്രളവര

  ന്നാശംസ്വനായുണ്ടൊരു തനയൻ

28 ഓരാതവൻതന്റെ കീർത്തി പരക്കുവാൻ

  പാരിടം പോരാതയായ് ചമഞ്ഞു.

29 വീണയെ വെല്ലും മൊഴിയാൽ വിളങ്ങുന്നോ-

   രേണാങ്കബിംബമുഖികളാകും 

30 മാനിനിമാർക്കുള്ള കാമം വരുത്തുവാൻ

   ക്ഷോണീതലത്തിലവതരിച്ച

31 സേനാനിതാനിവന്നോർത്തു മങ്കമാർ

   മാനിച്ചുകൂപ്പം മഹിമയുള്ളോൻ .

32 പേരക്കുമാരന്നു കോവലനെന്നുപോ-

   മീരെട്ടാണ്ടൊട്ടു തികഞ്ഞതില്ല .

33 ആരോമലാൾക്കും കുമാരന്നുമുള്ളൊരു

   പേരാളും താതന്മാരന്നൊരുനാൾ 

34 ചിന്തിച്ചു ശോഭനമായൊരു വാസരം

   ചന്തത്തിൽ വേളിക്കു കോപ്പുകൂട്ടി.

35 മാനേലുംകണ്ണികൾ തമ്മെച്ചമയിച്ച-

ങ്ങാനക്കഴത്തിലിരുത്തിക്കൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/71&oldid=157811" എന്ന താളിൽനിന്ന് ശേഖരിച്ചത്