— 109 —
നമ്മുടെ യജമാനൻ നഗരത്തെ വിട്ടു നാട്ടു പുറത്തേക്കു മാറിപ്പാൎപ്പാൻ
നിശ്ചയിച്ചുവല്ലൊ. അവന്റെ ദൈവം നഗരത്തിലല്ല, നാട്ടു പുറത്തു ത
ന്നെ പാൎക്കുന്നതു കൊണ്ടായിരിക്കും എന്നു പറഞ്ഞു. കാഫ്രി ഇങ്ങിനെ
വെറുതെ പറഞ്ഞ വാക്കിനാൽ പ്രഭുവിനു വളരെ വിചാരം വന്നു. എ
ന്റെ ദൈവം എല്ലാടവും സമീപം തന്നെ, നഗരത്തിലും നാട്ടു പുറത്തി
ലും മറ്റെവിടെയും എന്നെ കാത്തു രക്ഷിപ്പാൻ അവൻ ശക്തൻ അല്ല
യൊ. എന്റെ കാഫ്രി എനിക്കു നല്ലൊരു ഉപദേശം കഴിച്ചിരിക്കുന്നു.
ഹാ കൎത്താവേ, എന്റെ അവിശ്വാസത്തെ പൊറുക്കേണമേ. ഇനി
ഞാൻ പോകയില്ല, ഇവിടെ തന്നെ പാൎക്കും എന്നു പറഞ്ഞു പണിക്കാ
രെ വിളിച്ച, സാമാനങ്ങൾ വണ്ടികളിൽനിന്നു കിഴിച്ചു, അകത്തു കൊ
ണ്ടു വരുവിൻ എന്നു കല്പിച്ചു പാൎത്തു. ഇങ്ങിനെ അവന്റെ ഭയം മുറ്റും
മാറിയതു കൊണ്ടു, അവൻ ഓരോ ദീനക്കാരെ നോക്കി വ്യാധി നഗരത്തെ
വിട്ടു മാറുന്നതുവരെ അനേകം ആളുകൾക്കും സഹായവും ആശ്വാസവും
വരുത്തിക്കൊണ്ടിരുന്നു, എന്നാലോ വ്യാധി അവന്റെ കോവിലകത്തു ആ
രെയും തൊട്ടതുമില്ല. എന്നെ മാനിക്കുന്നവരെ ഞാനും മാനിക്കും എന്ന
ദൈവവചനം ഈ ചെറിയ കഥയിൽ ഭംഗിയോടെ വിളിക്കുന്നുവല്ലൊ.
SUMMARY OF NEWS.
വൎത്തമാനചുരുക്കം.
ആസ്യാ Asia.
ബൊംബായി:- പഞ്ചം വൎദ്ധിക്ക ചെന്നപട്ടണം:- 1876 ദിസെമ്പ്ര 1 ൹ |
പ്പു കേടുകൊണ്ടു നടപ്പു ദീനം ഉളവാകയും വൎദ്ധിക്കയും ചെയ്യുന്നു എന്നു മിക്ക വൈദ്യന്മാ രുടെ അഭിപ്രായം ആകകൊണ്ടു വെടിപ്പി ല്ലാത്ത വെള്ളം കാച്ചി ആറീട്ടേ കുടിക്കാവു എ ന്നു നമ്മുടെ പക്ഷം. ൟയിടേ കേടു വന്ന 1500 ചാക്കു അരി ധൎമ്മമാറാമത്തു പണി എടുക്കുന്ന പുരുഷ |