ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൪൩൩
ശീതങ്കൻ തുള്ളൽ

വീട്ടിലുള്ളോരെപ്പൊറുപ്പിക്കയുംചിലർ
കിട്ടുന്നതെല്ലാംകളത്രത്തിനേകീട്ടു
പട്ടിണിതന്നെകിടക്കുന്നിതുചിലർ
പട്ടുംവളകളുംകെട്ടിവച്ചുംകൊണ്ടു
നാട്ടിലുള്ളൂട്ടുകൾതേടുന്നിതുചിലർ
പട്ടരോടേറ്റംകടംകൊൾകകാരണാൽ
പട്ടരെക്കണ്ടാലൊളിക്കുന്നിതുചിലർ
മായാസ്വരൂപിയാംനാരായണൻതന്റെ
മായാസമുദ്രത്തിൽമുങ്ങിയുംപൊങ്ങിയും
പ്രായേണസർവജനങ്ങളുംദുഃഖിക്കു-
ന്നായവസ്ഥാന്തരംചിന്തിക്കബാലക!
നാനാജനങ്ങൾജനിച്ചുംമരിച്ചും
നാനാവിധങ്ങൾനിനച്ചുംസുഖിച്ചും
ഓരോരോദിക്കിൽചരിച്ചുംചിരിച്ചും
ഓരോരോഭാവംനടിച്ചുംതടിച്ചും
മദ്യമാംസാദികുടിച്ചുംപൊടിച്ചും
ഉദ്യോഗമോടെമുടിച്ചുംമദിച്ചും
സാധുജനത്തോടടുത്തുംകടുത്തും
സാധനമോരോന്നെടുത്തുംകൊടുത്തും
സംസാരദുഃഖംസഹിച്ചുംവഹിച്ചും
കംസാരിനാമംജപിച്ചുംരസിച്ചും
സൽസ്വഭാവങ്ങൾകുറച്ചുംമറിച്ചും
ദുസ്സ്വഭാവങ്ങൾനിറച്ചുംവിറച്ചും
സുന്ദരിമാരെത്തിരഞ്ഞുംവിരഞ്ഞും
മന്ദതയോടെകരഞ്ഞുംപറഞ്ഞും
കുണ്ഠിതമെല്ലാംകളഞ്ഞുംതെളിഞ്ഞും
തണ്ടാർശരത്താൽവലഞ്ഞുംപിണഞ്ഞും
ഗർവ്വാഭിമാനംതിളച്ചുംപുളച്ചും
സർവ്വദാചെന്നുകളിച്ചുംചിരിച്ചും
ദിഗന്തേനടന്നുംഗൃഹത്തിൽകടന്നും
സുഖിച്ചുകിടന്നുംസുഖത്തോടിരുന്നും
ജഗത്തില്പരന്നുംപിണക്കുംവളർന്നും
മനോരുചിതീർന്നുംഹിതന്മാരിതെന്നും
സുതന്മാരിതെന്നുംസുമന്ത്രങ്ങളെന്നും
ചരിത്രങ്ങളെന്നുംവിചിത്രങ്ങളെന്നും
സാരങ്ങളെന്നുംവിസാരങ്ങളെന്നും
വിനോദങ്ങളെന്നുംമനസ്സിൽനിനയ്ക്കയാൽ
കാണുന്നതൊന്നുംപരമാർത്ഥമല്ലെന്നു
കാണിനേരംബോധമില്ലാമനുഷ്യർക്കു്
വേണുവീണാദികൾക്കൊണ്ടുപലനേര-
മൂണുറക്കംകൊണ്ടുംതൻപിണക്കംകൊണ്ടു-
മേണാക്ഷിമാരുടെകേളീരസംകൊണ്ടും
ആയുസ്സുപോകുന്നതാർക്കുംനിനവില്ല
കായംനശിക്കുമെന്നുള്ളതുമോർക്കില്ല
കായാംപൂവർണ്ണനെച്ചിന്തിക്കയുമില്ല
മായാബ്ധിതന്നിൽമുഴുകിക്കിടക്കയാൽ
ദേഹംമുടങ്ങിക്കിടക്കുന്നഭോഷനും
മോഹത്തിനേതുംകുറവില്ലബാലക!
ദേഹമൊന്നുംതന്റെദേഹിയെന്നുംപല
സാഹസംചിന്തിച്ചുതന്നെനടക്കുകയും
ജ്ഞാനംമനസ്സിലുറക്കുന്നനേരത്തു
ഞാനെന്നഭാവംനശിക്കുംമാരക!
ആനന്ദമുണ്ടാംമനക്കാമ്പിലേറ്റവും
ഞാനെങ്കിലിപ്പോൾഗമിക്കുന്നിതുശിശോ!
ഇപ്രകാരംനാരദമുനിയുംനല്ല
സൽപ്രകാരംപറഞ്ഞാശുബോധിപ്പിച്ചു
അഭ്രമാർഗ്ഗത്തിങ്കലൂടേപുറപ്പെട്ടി-
തുൾപ്രമോദംകലർന്നാശുകുമാരകൻ
സത്യസ്വരൂപനിൽചിത്തമുറപ്പിച്ചു
ശുദ്ധമായുള്ളവനപ്രദേശത്തിങ്ക-
ലുത്തമമാകുംയമുനാതടേനിന്നു
സത്വരമങ്ങുതപസ്സുചെയ്യുംവിധൌ
വീണാധരനായനാരദമാമുനി
ക്ഷീണനാമുത്താനപാദനെപ്രാപിച്ചു
വാണീവിശേഷങ്ങൾകൊണ്ടങ്ങവനുടെ
പ്രാണനെരക്ഷിച്ചെഴുന്നരുളീടിനാൻ
മോദമോടക്കാലമങ്ങുധ്രുവൻതാനു
മാദിമാസംകഴിവോളമൊരുപോലെ
സാദരംമുമ്മൂന്നുവാസരംകൂടുമ്പോ-
ളേതാനുമോരോഫലങ്ങൾഭുജിക്കയും
രണ്ടായമാസത്തിലാറാറുവാസരേ
കുണ്ഠതകൈവിട്ടുപത്രംഭുജിക്കയും
മൂന്നായമാസത്തിലൊമ്പതാംവാസരേ
നന്നായ്‌ക്കുറച്ചുജലപാനമാക്കിനാൻ
നാലാമതാംമാസിപന്തിരണ്ടാംദിനേ
ബാലാനിലന്മാത്രമാഹാരമാക്കിനാൻ
അഞ്ചാമതായുള്ളമാസത്തിലബ്ബാല-
നഞ്ചാതെസർവ്വംപരിത്യജിച്ചീടിനാൻ
പഞ്ചാത്മകമായദേഹത്തിലുംവായു-
സഞ്ചാരമെല്ലാമടക്കിവാണീടിനാൻ
ഏകപാദംഭൂമിതന്നിലുറപ്പിച്ചു
ലോകമീരേഴുംമനസ്സിലാവാഹിച്ചു
ലോകനാഥൻവിഷ്ണുതാനെന്നുകല്പിച്ചു
ശോകമോഹാദികളെല്ലാമുപേക്ഷിച്ചു
കാമവുംക്രോധവുംരാഗവുംദ്വേഷവും
സാദവുംസ്വേദവുംദാഹമോഹാദിയും
രോഗാവരോഗവുംവേർപെടുത്തീടിനാൽ
ഘോരമായുള്ളൊരുനിഷ്ഠയുറച്ചപ്പോ-
ളീരേഴുലോകവുമൊന്നുഭയപ്പെട്ടു
മാരുതസഞ്ചാരമെല്ലാമടങ്ങുക
കാരണംദാരുണമായദശാന്തരേ
കൊത്തിച്ചമച്ചമരപ്പാവകൾപോലെ
മർത്യജനങ്ങൾക്കിളക്കമില്ലാതെയായ്
പത്തനംതോറുമിരിക്കുംജനങ്ങടെ
വൃത്താന്തമെത്രയുംചിത്രമായ്‌വന്നിതു
നിത്യകർമ്മങ്ങളുമെങ്ങുമില്ലാതെയായ്
ധാത്രീതലത്തിലെവാർത്തകളത്ഭുതം
ഉണ്ടിരിക്കുന്നവർവായുംതുറന്നങ്ങു

"https://ml.wikisource.org/w/index.php?title=താൾ:Dhruvacharitham.pdf/12&oldid=215846" എന്ന താളിൽനിന്ന് ശേഖരിച്ചത്