ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൪൩൪
ധ്രുവചരിതം

മിണ്ടാതിരുന്നാനുരുളയുംകൈക്കൊണ്ടു
കണ്ടിരിക്കുന്നവൻകണ്ണുംതുറന്നൊരു
തണ്ടികപ്പാവയെപ്പോലിരുന്നീടുന്നു
മുണ്ടുടുക്കുന്നവൻരണ്ടുകരംകൊണ്ട്
മുണ്ടുംഞൊറിഞ്ഞുപിടിച്ചുനിന്നീടുന്നു
തണ്ടെടുത്തുംകൊണ്ടുമണ്ടുന്നവനൊരു
കുണ്ടിൽമറിഞ്ഞുകിടന്നാൻതടിപോലെ
മുങ്ങിക്കിടക്കുന്നുവെള്ളത്തിലുംചിലർ
പൊങ്ങുന്നതിൻമുമ്പുവായുശമിക്കയാൽ
എണ്ണതേയ്ക്കുന്നവരപ്പാടിരിക്കുന്നു
കണ്ണെഴുതുന്നവരങ്ങിനെപാർക്കുന്നു,
കഞ്ഞികോരിക്കുടിപ്പാൻതുടങ്ങുന്നവൻ
മുഞ്ഞിയുംതാഴ്ത്തീട്ടനങ്ങാതിരിക്കുന്നു
പാട്ടുപാടുന്നവർകയ്യുംചെവിയ്ക്കൽവ-
ച്ചൊട്ടുവായുംപിളർന്നങ്ങിനെനിൽക്കുന്നു
മദ്ദളംകൊട്ടുന്നവിദ്വാൻകഴുത്തിലാ
മദളമിട്ടുകൊണ്ടങ്ങിനെനിൽക്കുന്നു
പറ്റുവിളക്കുംകുഴൽക്കാരനന്നേരം
തെറ്റെന്നുകാലുംകവച്ചുനിന്നീടുന്നു
എത്രയുംവിസ്മയംസർവജനങ്ങളും
ചിത്രമെഴുതിയ പോലെകാണായ്‌വന്നു
ധാത്രീതലത്തിലെധർമ്മവുംകർമ്മവും
ധാത്രീപതികടെദാനവുംമാനവും
വിപ്രജനത്തിന്റെവേദവുംജ്ഞാനവും
ക്ഷിപ്രംനശിച്ചിതുകീർത്തിയുംപൂർത്തിയും
വേശ്യാജനത്തിന്റെകേളിയുംമേളവും
വൈശ്യജനത്തിന്റെനാണിഭംവാണിഭം
ശൂദ്രജനത്തിന്റെവീര്യവുംശൌര്യവും
ശൂന്യമായക്കാലമെന്നേപറയാവൂ
ഇഷ്ടിയില്ലാഞ്ഞിട്ടുദേവകൾക്കൊക്കെയും
പുഷ്ടിയില്ലാതെയായ്അഷ്ടിയില്ലാതെയായ്
പുഷ്ടിയില്ലാതെയായ് വൃഷ്ടിയില്ലാതെയായ്
കഷ്ടമിതെല്ലാംപറഞ്ഞാലൊടുങ്ങുമോ?
ഇന്ദ്രനുമർഥചന്ദ്രനുമർക്കനുമഗ്നിയുമമരന്മാ-
(രും
മന്ദനുമരവിന്ദജനിന്ദുജനർക്കജനസുരന്മാരും
ശുക്രനുമതിവിക്രമമേറിനകാലനുമരുണൻവ-
(രുണൻ
ശക്രനുടേപടകളുമിടവകമന്ത്രികളോതി-
(ക്കോനും
അഷ്ടകരികളഷ്ടവസുക്കളുമഷ്ടഫണീന്ദ്രന്മാരും
സപ്തമുനികൾസപ്തമരുത്തുകൾസപ്തഗുരുക്ക-
(ന്മാരും
യക്ഷമുനികൾകിന്നരചാരണസാദ്ധ്യവിദ-
(ഗ്ദ്ധന്മാരും
വൃദ്ധമുനികളിത്തരമനവധിവാനവവൃന്ദംകൂടി
മുരഹരനുടെചരണസരോരുഹമുടനേനമനം-
(ചെയ്‌വാൻ
തെരുതെരെയൊരുപരിഷകളവരവരവിരത-
(മവശതയോടെ
അഹമഹമിതുപറയണമുടനതുപറയണമറി-
(യിക്കേണം
ബഹുഭയമിതുകുറയണമിഹദൃഢമെന്നുപല-
(ർക്കുംബോധം
പാൽക്കടലുടെതടഭുവിപടുതരചടചടഘോഷ-
(ത്തോടെ
വാക്കുകളിവപലതരമുരചെയ്തമരകളാശുനിറ-
(ഞ്ഞു
ജയ!ജയ!പുരുഷോത്തമ!മാധവകേശവ!വാ-
(മനശൌരേ
ജയ!ജയ!ജഗദീശ്വര! വിശ്രുതവിശ്വമഹാഗു-
(ണസിന്ധോ!
ജയ!ജയ!നരപാലനലോല!വിശാലസുശീലന-
(മസ്തേ!
ഇതിബഹുതരസ്തുതിവചനങ്ങളനേകമുരത്തു-
(സുരന്മാർ
ദിതിസുതരിപുചരണയുഗത്തെവണങ്ങിവണ-
(ങ്ങിനിതാന്തം
അതിതരമതിപരവശഭാവമൊടങ്ങവർനിന്ന-
(ദശായാം
കുതുകമൊടുടനഖിലചരാചരനാഥനുണർന്നരു-
(ൾചെയ്തു

മതിമതിമതിഖേദമമർത്ത്യന്മാരേ!
ഗതിപുനരതിനുണ്ടിഹകണ്ടിതുഞാനും
പരിചിനൊടിഹനിങ്ങടെദു:ഖമിതെല്ലാം
ചിരതരമതിദുസ്സഹമെന്നറിയേണം
ധ്രുവനുടെനിയമാഗ്നിയെരിഞ്ഞുതുടങ്ങി
ധ്രുവമവനതിമാനുഷനെന്നറിയേണം
ശിവശിവ!ശിശുവെങ്കിലുമെത്രസമർത്ഥൻ
നവനവമൊരുഭക്തിയുമെത്രവിചിത്രം!
കുവലയദളലോചനനത്ഭുതശീലൻ
അവനഹമുടനിന്നുവരങ്ങൾകൊടുക്കാം
പരിണതഗുണശാലികൾനിങ്ങൾഗമിപ്പിൻ!
മുരഹരവചനങ്ങൾനിശമ്യതദാനീം
സുരകുലമുടനാർത്തിശമിച്ചുഗമിച്ചു
പരിചിനൊടുനിജമന്ദിരമെത്തിരമിച്ചു
ഉരുതരമതികൌതുകമോടുവസിച്ചു
മായാസ്വരൂപിയാംനാരായണൻജഗ-
ന്നായകൻതന്നുടെവാഹനമാകിയോ-
രായിരംപത്രമുള്ളോരുഗരുഡന്റെ
കായംതടവിക്കരംകൊണ്ടുമെല്ലവേ
കണ്ഠത്തിലാമ്മാറുകേറിക്രമേണവൈ-
കുണ്ഠലോകത്തിങ്കൽനിന്നുപുറപ്പെട്ടു
രണ്ടുഭാഗത്തുംനിറഞ്ഞുമുനികളും
കണ്ടുകൊണ്ടെത്തുന്നഭക്തജനങ്ങളും
തംബുരുതന്മേൽതിരുനാമമോതുന
തുംബുരുനാരദനെന്നുള്ളദിവ്യരും

"https://ml.wikisource.org/w/index.php?title=താൾ:Dhruvacharitham.pdf/13&oldid=215847" എന്ന താളിൽനിന്ന് ശേഖരിച്ചത്