ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൪൨൬ ധ്രുവചരിതം

വിഷ്ടപവാസികൾക്കെല്ലാമവൻതന്നെ
തുഷ്ടിയുംപുഷ്ടിയുമഷ്ടിയുംനൽകുന്നു;
ഇഷ്ടിചെയ്താലുടൻപുഷ്ടിയുണ്ടാകുന്നു
ഇഷ്ടജനത്തെവിശിഷ്ടമാക്കീടുന്നു;
കഷ്ടകാലംനമുക്കാശുനീങ്ങീടുവാൻ
നിഷ്ഠുരമാകുംതപസ്സുചെയ്തീടുക"
ശുദ്ധനാംബാലനോടേവമുരചെയ്തു
ചിത്തഖേദംശമിപ്പിച്ചാൾസുനീതിയും
ഉത്താനപാദന്റെവല്ലഭമാരുടെ
വൃത്താന്തമിങ്ങനെകേട്ടവർകേട്ടവർ
പത്തനംതോറുമിരുന്നുപറഞ്ഞുകൊ-
ണ്ടാത്തകോലാഹലംനാട്ടിൽപരത്തിനാർ;
അമ്പലംതോറുംബലിക്കപ്പുരകളി
ലൻപോടുകൊറ്റുംകഴിച്ചുവന്നാകവേ
നംപൂതിരിമാരുമെംപ്രാന്തിരികളു-
മമ്പലവാസികളല്ലാതെയുംചിലർ;
ഇമ്പംകലർന്നുമുറുക്കിയങ്ങിക്കഥാ
രംഭംതുടങ്ങിനാരിങ്ങനെതങ്ങളിൽ
"കേട്ടില്ലയോനിങ്ങളുത്താനപാദന്റെ
വീട്ടിലെക്കോലാഹലങ്ങളിതൊന്നുമേ
ജ്യേഷ്ഠത്തിയുമനുജത്തിയുംതങ്ങളിൽ
ചട്ടികലങ്ങളുംകൂടെപ്പകുത്തുപോൽ
മുട്ടിച്ചമഞ്ഞുപോലുത്താനപാദനി-
ജ്ജ്യേഷ്ടകൾക്കൊട്ടുമടക്കമില്ലായ്കയാൽ
ഒട്ടുമിസ്ത്രീകളെവിശ്വസിപ്പാൻമേലാ
ദുഷ്ടതയേറുമവർക്കെന്നുനിശ്ചയം;
കേട്ടുകൊൾവിൻനിങ്ങൾപണ്ടൊരുചെട്ടിക്കു
പെട്ടോരനർത്ഥമൊരുത്തിനിമിത്തമായ്
അക്കഥകേൾക്കണമെങ്കിലതൊട്ടുചു-
രുക്കിപ്പറഞ്ഞറിയിക്കാംമടിക്കാതെ;
പടിഞ്ഞാറെക്കടൽതന്റെതടന്തന്നിൽവിളങ്ങുന്ന
കനകപട്ടണമെന്നുപ്രസിദ്ധമാംനഗരത്തിൽ
അനവധിധനങ്കൊണ്ടുധനദനെജ്ജയിച്ചീടും
ധനവാനായൊരുചെട്ടികനിവോടേവസിക്കുമ്പോൾ
തനിക്കൊത്തസുഖമെല്ലാമനുഭവിച്ചിരിക്കുമ്പോൾ
മനക്കാമ്പിലൊരുവേളികഴിക്കേണമെന്നുറച്ചു;
വസുഭൂതിയെന്നുപേരാംമണിഹാരച്ചെട്ടിതന്റെ
വസുലക്ഷ്മിയെന്നുപേരാംമകളേയുംവേട്ടുകൊണ്ടാൻ
ഭുവനത്തിലൊരുപെണ്ണുമവൾക്കപ്പോളെതിരില്ല
നവമായയൗവ്വനവുംവന്നുമെല്ലെയകംപുക്കു
ഇരുണ്ടഗ്രംചുരുണ്ടുള്ളതലമുടിയടിയോളം
വടിവോടേമാറുതിങ്ങിമുലകളുംവന്നുപൊങ്ങി!
തുടുതുടെവിലസുന്നചൊടികളുംനല്ലപല്ലും,
ചടുലമാംകടാക്ഷവുമിടയിൽമന്ദഹാസവും
കടകംകാഞ്ചിയുംമാലാവിളങ്ങുംകുണ്ഡലംതാലി
തരിവളയിവയെല്ലാംസരസമങ്ങണിഞ്ഞാശു
തരമായതരുണിയെപ്പരിചോടുലഭിക്കയാൽ
പരിതോഷാന്വിതനായിപുരമുറിയകംപുക്കു
പരിമളമിളകിനപനിനീരുകുറിക്കൂട്ടും
സരസമാംകുസുമങ്ങളിവയെല്ലാമണിഞ്ഞാശു
കരിവരനടയാളാംതരുണിയോടൊരുമിച്ചു
പരവശതരനായിധനദത്തനെന്നചെട്ടി;
സുരതത്തിന്നൊരുമ്പെട്ടുചിരകാലമവളുമാ-
യൊരുനേരംതരുണിയെപ്പിരിയാതങ്ങൊരുമിച്ചു;
പരമസുന്ദരിയായവസുലക്ഷ്മിയൊടുംകൂടി
സരസനാംധനദത്തൻരസിച്ചുവാണിരിക്കുമ്പോൾ
നാട്ടിന്നധിപതിയായുള്ള രാജാവു
കേട്ടുധനദത്തവൃത്താന്തമൊക്കവേ
ചെട്ടിച്ചിതന്നുടെപാട്ടിലായ് നമ്മുടെ
ചെട്ടിധനദത്തനെന്നുവന്നാലിനി
കപ്പലോട്ടത്തിനിന്നാരുമില്ലെന്നല്ല
വട്ടംചിതമല്ലവാണിഭംനാസ്തിയാം
അങ്ങാടിപാടേമുടങ്ങിക്കിടന്നുപോ-
മങ്ങവനിപ്പോളുപേക്ഷതുടങ്ങിയാൽ
ചുങ്കങ്ങളില്ലാതെയായാൽ നമുക്കതു
സങ്കടമായിച്ചമയുംപതുക്കവെ
എങ്കിലവനെവരുത്തുവിനെന്നങ്ങു
കിങ്കരന്മാരെപ്പറഞ്ഞയച്ചീടിനാൻ
കിങ്കന്മാരതുകേട്ടുനൃപാജ്ഞയെ
ശങ്കവെടിഞ്ഞുപറഞ്ഞാരവനോടു,
കാമപരവശനായധനദത്ത-
നായതുകേട്ടുവിഷാദേനചിന്തിച്ചു;
കാമിനിമാരിൽ മണിയാകുമെന്നുടെ
ഭാമിനിയോടുവിയോഗമെളുതല്ല,
നാമിനിക്കപ്പൽകരേറിത്തിരിക്കുമ്പോൾ-
താമരലോചനയ്ക്കാരുംതുണയില്ല,
താമസവുംപുനരൊട്ടേറെയുണ്ടാകും
ഭൂമീപതിക്കിപ്പോളെന്തിതുതോന്നുവാൻ
എന്നിവചിന്തിച്ചുഖിന്നൻധനദത്തൻ
വന്നോരകമ്പടിക്കാരോടുകൂടവേ
ചെന്നുതിരുമുമ്പിൽവന്ദനവുംചെയ്തു
നിന്നതുനേരത്തരുൾചെയ്തുമന്നവൻ;
"അങ്ങാടിവാണിഭമെല്ലാംമതിയാക്കി
ചങ്ങാതിയെന്നിപ്പോളെല്ലാരുംചൊല്ലുന്നു
എങ്ങാനുമുള്ളൊരുപെണ്ണിനെക്കൊണ്ടന്ന-
നങ്ങാതിരുന്നാൽ മതിയോധനദത്ത!
കല്പനകേൾക്കുമെന്നുണ്ടെങ്കിലിപ്പൊഴേ
കപ്പലോട്ടത്തിന്നുകോപ്പുകൂട്ടീടുക

"https://ml.wikisource.org/w/index.php?title=താൾ:Dhruvacharitham.pdf/5&oldid=215839" എന്ന താളിൽനിന്ന് ശേഖരിച്ചത്