ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൪൨൮
ധ്രുവചരിതം

അപ്പോളവിടെയുണ്ടെത്രയുംദുഷ്ടനായ്
കപ്പാൻനടക്കുന്നുപോലൊരുമാനുഷൻ;
അപ്പരമാർത്ഥംനൃപതിബോധിച്ചാശു
കല്പിച്ചുകിങ്കരന്മാരോടുകൊല്ലുവാൻ
കിങ്കരന്മാരതുകേട്ടുതിരഞ്ഞങ്ങു
ശങ്കകൂടാതെവനത്തിലകംപുക്കു
കണ്ടച്ചനായരുണ്ടപ്പോളൊരേടത്തു
മിണ്ടാതെകണ്ടിതുചിന്തിച്ചിരിക്കുന്നു?
കൊള്ളാമിതുതന്നെകള്ളനെന്നോർത്തവർ
വള്ളികൾകൊണ്ടങ്ങവനെയുംകെട്ടിനാർ
ചിക്കന്നുതച്ചുകൊന്നുച്ചത്തിലാർത്തുടൻ
പൊക്കത്തിലുള്ളമരത്തിന്റെകൊമ്പത്തു
തൂക്കിയക്കിങ്കരന്മാരുംനടകൊണ്ടാർ;
അന്നേരമച്ചെട്ടിനന്നായുറങ്ങുമ്പോൾ
വന്നാൾവസുലക്ഷ്മികണ്ടനെപ്പുൽകുവാൻ
അങ്ങവനപ്പോൾമരത്തിന്റെകൊമ്പത്തു
തൂങ്ങികിടക്കുന്നകണ്ടവൾദുഃഖിച്ചു
പറ്റിപ്പിടിച്ചുമരക്കൊമ്പിലേറീട്ടു
തെറ്റൊന്നുകെട്ടഴിച്ചങ്ങിറക്കീട്ടുടൻ
കെട്ടിപ്പിടിച്ചുകരഞ്ഞുകൊണ്ടശ്ശവം
കെട്ടിപ്പുണർന്നുകിടക്കുന്നനേരത്തു
വേതാളമെന്നൊരുദേവതവന്നുടൻ
പ്രേതത്തിനുള്ളിൽമനുഷ്യനായ്‌തുള്ളിനാൻ;
പുക്കൊരുവേതാളമപ്പൊഴപ്പെണ്ണിന്റെ
മൂക്കുംകടിച്ചങ്ങുചാടിത്തിരിച്ചുടൻ
ഒക്കെയുംകണ്ടുമിണ്ടാതെനിൽക്കുന്നൊരു
ധിക്കാരിയാംകള്ളനേതുമിളകീല
ആരുമറിയാതെകെട്ടിയചെട്ടിതൻ
ചാരത്തുചെന്നവൾചോരയുംതൂകിനാൾ
ദുഷ്ടനാംചെട്ടിയെൻമൂക്കുകടിച്ചെന്നു
കഷ്ടമയ്യോചെന്നുവാവിട്ടലറിനാൾ,
ചെട്ടിയുംഞെട്ടിയുണർന്നിരുന്നീടിനാൻ
കഷ്ടമിതെന്തൊരുവിസ്മയമിങ്ങിനെ?
കേട്ടവർകേട്ടവരോടിവന്നെന്തൊരു
കഷ്ടമെന്നിങ്ങനെചെട്ടിയെക്കെട്ടിനാർ;
കെട്ടിയകെട്ടിയോനായയിച്ചെട്ടിക്കു
കെട്ടിയപെണ്ണിന്റെമൂക്കുകടിക്കാമോ?
വെട്ടംതുടങ്ങിയന്നേരത്തുകോയിക്കൽ
നാട്ടിലുള്ളാളുകളൊക്കെസ്വരൂപിച്ചു
കൂട്ടംതുടങ്ങിയച്ചെട്ടിയെവെട്ടണം
കെട്ടിയപെണ്ണിന്റെമൂക്കുകടിച്ചില്ലെ?
പീടികകുത്തിക്കവർന്നീടവേണമേ
കൂടിയലോകരുംരാജാവുമിങ്ങനെ
കൂടിവിചാരിച്ചിരിക്കുന്നനേരത്തു
കൂടിപുരുഷാരംപിന്നെയും പിന്നെയും
കാടുകൾമറുനാടുകൾവീടുകൾവാടകൾകോടുകളെല്ലാം
നാടകമിതുനല്ലൊരുവിസ്മയമിങ്ങനെകേട്ടോരുനേരം
പാടേയിളകിനടന്നുനടന്നുടനങ്ങുനിറഞ്ഞുതുടങ്ങി
ശൌര്യമതേറിനനായന്മാരുടെമീശവിറച്ചുതുടങ്ങി
കാര്യമിതൊക്കെയുമിവിടെവരുത്തണമെന്നുമുറച്ചുതുടങ്ങി
നാരികളുടെമൂക്കുകടിക്കുംഭോഷന്മാരുടെനേരേ
ആരുമിളക്കാഞ്ഞാലെന്തിനിമേലിൽവരാത്തതുപാർത്താൽ
എത്രയുമൊരുകലിയുഗകാലമിതിങ്ങനെനിന്ദമുഴുത്തി-
ട്ടിത്രചപലതയാകിനഗോഷ്ഠികൾകാട്ടുകചിതമെന്നാമോ?
ഇത്രരസംനാരികൾതന്നുടെമൂക്കിന്നുണ്ടോകഷ്ടം
ഇത്രയുമല്ലിനിമേൽതമ്മിൽകൊന്നിഹതിന്നുതുടങ്ങും
അച്ചികളിനിയാതൊരുപുരുഷന്മാരൊടിണങ്ങുകയില്ല
കച്ചകൾപുടവാദികൾവേണ്ടതുകൊണ്ടുകൊടുത്തെന്നാലും
ഇച്ചതിപടകാട്ടുംകൂട്ടമിതെന്നവർകരുതിക്കൊള്ളും
നിച്ചരിയച്ചെട്ടിപിണച്ചൊരുദൂഷണമെളുതല്ലേതും
നമ്മുടെധനദത്തച്ചെട്ടിക്കിങ്ങിനെമൂക്കുകടിപ്പാൻ
ദുർമ്മദമൊടുബുദ്ധിപകർച്ചഭവിപ്പതിനെന്തവകാശം?
പെൺമണിവസുലക്ഷ്മിനിമിത്തമനേകമനർത്ഥമടുത്തു
സ്വമ്മുകളൊക്കെനശിപ്പതിനുള്ളൊരുപെരുവഴികൂടി;
അങ്ങിനെവരുമിങ്ങിനെപലരുംപലവിധമങ്ങറിയിച്ചാർ
ഇങ്ങൊരുപിഴയില്ലെന്നുധനദത്തനുമങ്ങുരചെയ്തു;
അച്ചികളായതുകൊണ്ടുപറഞ്ഞുതുടങ്ങി
ഇച്ചതിവുകൾകേൾക്കണമംഗനമാരേ!
ഇങ്ങിനെചിലപാപികൾചെയ്തുതുടർന്നാൽ
ഇങ്ങുപൊറുതിക്കൊരുവകയില്ലാതെയുമാം
പെണ്ണിനുപലദൂഷണമുണ്ടെന്നാലും
പൊണ്ണനവളുടെമൂക്കുകടിച്ചീടാമോ?
ഇഷ്ടമില്ലാഞ്ഞാലവളെവേണ്ടായെന്നുമൊഴിക്കാം
ദുഷ്ടതകാട്ടീടരുതെന്നറിയരുതോ
നമ്മുടെനായർക്കുടനീവകയില്ലാ
നമ്മൊടുകോപിച്ചുകലങ്ങളുടയ്ക്കും
പുരമുറിയതിലുരിയാടാതെകിടക്കും
വിരവിലിനിക്കിട്ടൊന്നങ്ങുകിടയ്ക്കും

"https://ml.wikisource.org/w/index.php?title=താൾ:Dhruvacharitham.pdf/7&oldid=215842" എന്ന താളിൽനിന്ന് ശേഖരിച്ചത്