ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ധ്രുവചരിതം

മന്നവൻതന്റെമടിയിൽമടിക്കാതെ
വന്നുകരേറുവാനെന്തെടാസംഗതി
നിന്നുടെതള്ളയുംനീയുംവരുന്നാകി-
ലിന്നുതന്നെപുറത്താട്ടിയിറക്കുവൻ!
ദുർഭഗതന്റെവയററിൽപിറന്നുള്ളൊ-
രർഭകനാകിയനിന്നുടെയോരോരോ
സൽഭാവമിങ്ങിനെകാൺകയാലെന്നുള്ളി-
ലുത്ഭവിച്ചീടുന്നുകോപമെന്നോർക്കനീ!
അച്ഛനെത്തന്നെയുംകൂട്ടാക്കയില്ലഞാൻ
കൊച്ചുകുമാരനെന്നോർക്കയുമില്ലനീ
അച്ഛൻമടിയിൽനിന്നങ്ങിറങ്ങീടായ്കി-
ലച്ഛനാണിന്നുഞാൻതച്ചിറക്കീടുവൻ!
ഇത്തരമോരോദുഷിവാക്കുരച്ചുടൻ
ക്രുദ്ധയായുള്ളസുരുചിയെഴുംനീറ്റു
സത്വരംബാലനെത്താഡിച്ചിറക്കിനാ-
ളുത്തരംചൊൽവാൻനൃപനുമെളുതല്ലാ
അത്തൊഴിൽകണ്ടൊരുനേരംപതുക്കവേ
സത്തുക്കളെല്ലാംവിഷാദിച്ചുമാറിനാർ
ഉത്താനപാദനുമന്നേരമുള്ളത്തി-
ലത്തൽമുഴുത്തുവിയർത്തിതുദേഹവും
ചിത്തേവെറുത്താൽഫലമെന്തവളില-
ങ്ങത്യന്തമായുള്ളകാംക്ഷയിരിക്കവേ
അന്നേരമേറ്റംവിഷണ്ണനാകുംധ്രുവൻ
ഖിന്നതയോടേകരഞ്ഞുവിരഞ്ഞുപോയ്
തന്നുടെപെറ്റമാതാവാംസുനീതിതൻ
മുന്നിലാബാലകൻവീണുകേണീടിനാൻ
എന്നുണ്ണിയെന്തിനുവീണുകേണീടുന്നു
എന്നോടവസ്ഥകളെല്ലാംപറകനീ
നിന്നുള്ളിലീവണ്ണമുണ്ടായശോകത്തി-
നിന്നെന്തുബന്ധംവിരവോടുരചെയ്ക
കണ്ണുനീരയ്യോപൊഴിക്കുന്നതെന്തുനീ!
മണ്ണിൽവീണിങ്ങനെകേഴുന്നതെന്തഹോ
ഉണ്ണീമകനേ!വിഷാദംകളകനീ
ദണ്ഡമെന്തെന്നതുമെന്നോടുകേൾപ്പിക്ക
ഈവണ്ണമമ്മതൻവാക്കുകൾകേട്ടവ-
നീവാർത്തയെല്ലാമറിയിച്ചുമെല്ലവേ
ജനകന്റെമടിയിൽചെന്നിരിപ്പാൻ ഞാ-
(ൻതുടർന്നപ്പോൾ
ജനനിയാംസുരുചിവന്നരികരേകംകോപമേ-
(ടെ
മനുജർക്കുസഹിയാത്തവചനങ്ങളുരചെയ്തു
കനിവില്ലായ്കകൊണ്ടെന്നെമടിയിൽനിന്നിറക്കിച്ചു
മടിയിങ്കൽകരേറുവാനവിടെപുത്രനേയാവൂ
മിടുക്കില്ലാത്തിനിക്കിപ്പോളരുതുപോലെന്നുവ-
(ന്നു
ഉടയവരിനിക്കില്ലനൃപനെന്റെതാതനല്ല
പിടിപാടുനമുക്കില്ലാതായിവന്നുഇതുകാലം
മടികൂടാതിനിക്കിട്ടൊന്നടിച്ചാളങ്ങിളയമ്മ
പിടിച്ചങ്ങുപുറംതള്ളിവരുത്തികുറ്റവുംപിന്നെ
കടക്കണ്ണുംചുകത്തീട്ടുപറഞ്ഞവാക്കുകൾകേട്ടാ-
(ൽ
നടുങ്ങിപ്പോമകതാരിൽകനിവുള്ളജനമെല്ലാം
ജനകനിത്തൊഴിൽകണ്ടിട്ടേതുമൊന്നുംപറ-
(ഞ്ഞില്ലാ
ജനകനുമതുതന്നെപക്ഷമെന്നവേസ്ഥവന്നു
ജനത്തിന്നുംധനത്തിന്നുംകാട്ടിനുംനാട്ടിനും
(പിന്നെ
ഗൃഹത്തിന്നുംബന്ധമില്ലാനമുക്കെന്നുവന്നുകൂ-
(ടി
ഇവയെല്ലാംപറഞ്ഞിട്ടുനമുക്കെന്തുഫലമിപ്പോ-
(ൾ
ഭുവനത്തിലിരുന്നിട്ടുപൊറുപ്പാനുമെളുതല്ല
സുതനുടെവചനങ്ങൾകേട്ടനേരംസുനീതിയും
സുതനോടങ്ങുരചെയ്തുപരിതാപംശമിപ്പി-
(പ്പാൻ
മകനേനിന്നൊടുമുന്നംപറഞ്ഞില്ലേഞാനുമെ-
(ല്ലാം
പകയുള്ളജനത്തോടുകൂടിവാണാൽസുഖമില്ല
വകയില്ലാതിരിക്കുന്നുദൂഷണങ്ങളുളവാക്കാൻ
പകൽപോരാപറവാനിന്നിവരുടെകൈതവ-
(ങ്ങൾ
സകലനാഥനാംവിഷ്ണുഭഗവാനേപരിചൊടു
അകതാരിലുറപ്പിച്ചുകൊൾകബാലമടിക്കാതെ
അകലുഷമായനല്ലവനംതേടിഗ്ഗമിച്ചാലും
അകലുംനിന്നുടെശോകംസുഖവുംമേലിലുണ്ടാ-
(കും
ജനനിതന്നുടെവാക്കുകനിവോടെകേട്ടനേരം
മനക്കാമ്പുകുളുർത്താശുപുറപ്പെട്ടുധ്രുവന്താനും
ഘനമായവനംപുക്കുനടന്നാനന്തരംഗത്തിൽ
ദനുജനാശൻതന്റെചരിതങ്ങളുരചെയ്തു
മനസാകർമ്മണാവാചാനിനച്ചുവന്ദനംചെയ്തു
കനിവോടെതിരുനാമമുരചെയ്തുനടക്കുമ്പോൾ
മുനികളുംബഹുമാനിച്ചനുസരിച്ചടുക്കുന്നു
കനികളുംഫലമൂലമെന്നിതെല്ലാംകൊടുക്കുന്നു
വിനയമാദിയായുള്ളഗുണംകണ്ടുവിസ്മയംപൂ
ണ്ടനവധിമോദമോടെധ്രുവൻതന്നെസ്തുതിക്കു-
(ന്നു
ഭവനത്തെവെടിഞ്ഞാശുഭുവനത്തെനിനയാ-
(തെ
ഭുവനത്തിൽവസിക്കുന്നോർക്കവനത്തെവരു-
(ത്തുന്നോ
രവനെത്തന്നെചിന്തിച്ചിട്ടാവനത്തിൽനട-
(ന്നോരോ
ദിവസത്തെക്കഴിക്കുന്നുസുവനത്തിൽചരിക്കു-
(ന്നു
മരത്തിന്റെനിഴൽതോറും തരംനോക്കീട്ടിരി-
(ക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:Dhruvacharitham.pdf/9&oldid=215630" എന്ന താളിൽനിന്ന് ശേഖരിച്ചത്