ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
113

വേളികഴിഞ്ഞിനി വ്രീളനീങ്ങും വിധൗെ."
സമയമതു വരുമളവിലഗമകൾമനോരഥം
സാധിപ്പതല്ലെന്നു ഞാനുറച്ചു ദൃഢം.
“സുഖവിഭവമനുഭവതു സുകൃതവതി നമ്മുടേ
‌സ്വാമിപുത്രീ ചിരം ശ്രീമതീ പാൎവതീ."
"നളിനഭവഹരികളിരുപുറവുമിരുകൈതാങ്ങി
നാഥനെഴുന്നള്ളി നമ്മുടെനേരെയായ്.
നവകളഭരസമിളിതനറുമലരൊടും മലർ
നന്നായ് പ്പൊഴിച്ചു നാം വന്ദിക്ക ഭൎഗ്ഗനെ"
ജഗദധിപതിരുനയനമിതയിത;വരുന്നു കാൺ!
ജന്മസാഫല്യമെത്തീ നമുക്കിന്നഹോ."
തുഹിനഗിരിവരനഗരയുവതിജനമിങ്ങനേ
തോഷമാൎന്നോരോന്നു ഭാഷിച്ചിരിക്കവെ
യുഗവിഗമഘനനിനദപടുപടഹവും വാര-
യോഷിതാം വായ്ക്കുരൽ മാറെറാലിക്കൊള്ളവേ
സ്ഫടികമണിമെതിയടിമെൽ മൃദുമൃദു നടന്നങ്ങു
പർവതമന്ദിരം ശർവനെഴുന്നള്ളി.
അഴകുടയ പവഴമണിഘടിതനടുമിറ്റത്തൊ-
രാസനേ ചെന്നങ്ങിരുന്നള്ളി മെല്ലവേ.

അജനജിതനിവരിരുവരിരുപുറവുമന്തിക-
ത്തഗ്രേണ നന്ദിയും പൃഷ്ഠത്തു രുദ്രനും
അപരജനമഖിലമപി മരുവുക പുറത്തെന്നൊ-
രാജ്ഞയുണ്ടായ്വന്നു നന്ദീശചില്ലിയിൽ.
മമതയൊടു ജനമഖിലമഥ ജനകശാസനാൽ
മാനിച്ചിരുത്തിനാൻ മൈനാകമന്നവൻ.
സഭയിൽ മൃദു ബൃസിഷു ബഹുമുനിവരരിരുന്നിതു
സാക്ഷികളായിട്ടു സൎവ്വകൎമ്മത്തിനും.
തിരമറയിലൊരുപരിഷ തറകളിലഥാപരേ
തിക്കും തിരക്കും വരാതേ നിരാകുലം.
അമരഗണമസുരഗണമഹിനരഗണങ്ങളു-
മങ്ങുമിങ്ങും നാലുപാടുറച്ചു നില,
അണിസഭയിൽ നടിതുമുടനണിയറകളും മറ-
ച്ചപ്സചരോഗന്ധർവവിദ്യാധരാദികൾ.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/132&oldid=152664" എന്ന താളിൽനിന്ന് ശേഖരിച്ചത്