ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദ്വിതീയഖണ്ഡം
21

കിം ഫലമെന്നു ചോദ്യം സംപ്രതി കലിയുഗേ;
ലുമ്പതി ഭൂരിതാപം തമ്പുരാനെന്നുത്തരം.
ഇത്തരം നന്നു ശേഷം വക്‌തുമർഹതിയെന്നാൽ
വക്തവ്യവും നിൎവ്വാഹവുമെത്തുമങ്ങൊരുവണ്ണം.
ദുരിതക്ഷയം കൊതി കവിതയ്ക്കില്ലെന്നാകിലും;
ഹരമാഹാത്മ്യം ചൊന്നാൽ വിവിധം ഗുണോദയം
ശിശുവിന്നായുസ്സുണ്ടാം; രസവേദിയാം യുവാ;
വശഗം വർഷീയസോ മരണരോഗൗെഷധം;
ദുരിതഹരം പരം; പുരുഷാൎത്ഥാകർഷണം;
സരസം നാരിമാൎക്കും ഹരമഹാത്മ്യം ദൃഢം.
പടിച്ചു പാടുന്നോൎക്കും രസിച്ചു കേൾക്കുന്നോൎക്കും
ഫലത്തിന്നില്ല ഭേദം പലൎക്കുമൊരുപോലെ;
കുലസ്ത്രീകൾക്കും യോഗ്യം വിമുക്തിഫലപ്രദം;
വിശുദ്ധി പോരായ്കിലും വിരുദ്ധമല്ല കേൾക്കിൽ.
വിഭക്തിയുണ്ടെന്നാകിൽ പടിച്ചു പാടിക്കൊൾവിൻ
വിഭക്തിബോധത്തിന്നു വിശുദ്ധിലാഭത്തിന്നും
വിഭക്തഭാവത്തിനും വിദഗ്‌ധഭാവത്തിനും
നിവൃത്തി സാദ്ധ്യത്തിനും നിമിത്തം മോക്ഷത്തിനും

ഇതി ഗിരിജാകല്യാണേ സംഭവഖണ്ഡം സമാപ്തം.




ദ്വിതീയഖണ്ഡം.

എങ്കിലോ പണ്ടു ജഗൽപിതാവായോരു
ശങ്കരൻ ശാശ്വതനീശൻ മഹേശ്വരൻ
ഭാൎയ്യാവിയോഗജം ശോകം ത്വലൗെകികം
ധൈൎയ്യവിരോധീതി ദേഹിനാം ബോധയൻ
സൎവ്വസംഗങ്ങൾ വെടിഞ്ഞു ഹിമാലയ-
പൎവ്വതദേശേ തപസ്സു ചെയ്യുന്ന നാൾ
ഭോഗികൾക്കൊക്കയും ഭോഗവിരാഗേണ
ലോകസ്ഥിതിക്കുമിളക്കം വരികയാൽ
ലോകേശവാചാ ശതമഖസേവിതാ



∗ ‘വിശുദ്ധിയുണ്ടെന്നാകിൽ പരസ്ത്രീകൾക്കും യോഗ്യം’ എന്ന് ഒരു ഗ്രന്ഥ

ത്തിൽ കൂടുതലായി ഒരു വരി കാണുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/40&oldid=154062" എന്ന താളിൽനിന്ന് ശേഖരിച്ചത്