ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തഷഹഷാദ്യൈരധഷിതമാനസാ
ദർശയന്തീ ക്രമോൽകഷമവിശ്രമം
കർശയന്തീ തനും ഹശയന്തി സുരാൻ.
 ഇങ്ങനെ പാർവതീ തിങ്ങനെ ധൈയ്യേണ
തുംഗനൈരാശ്യമിണങ്ങിയഭഗുരം
തിങ്ങൾതോറും ദിവസങ്ങൾതോറും കരേ-
ററങ്ങൾ കാണക്കണാ വിങ്ങി ജഗണ്ഡ-
മങ്ങലിക്കുള്ളു ധൂമങ്ങളിൽ മങ്ങമാ-
റംഗഖിലാഖ്യ തപസ്സ മുതിന്നനാൾ
ചങ്ങലജാലം നടതളയും പൂണ്ടു
ഭ്യഗാവലീഢോത്തരംഗമദംപ്പറ്റി
മങ്ങി മയങ്ങിപ്പരുച്ചുരുങ്ങിപ്പി-
ണങ്ങീടുവാനെന്തനങ്ങീടുവല്ലാഞ്ഞി-
ണങ്ങിവണങ്ങിപ്പുഴങ്ങി വഴങ്ങിപ്പ-
ഴങ്ങൾ ഫലങ്ങൾ പുഴുങ്ങും കിഴങ്ങും ഗു-
ളങ്ങൾ കരിമ്പും പനങ്കൊമ്പുംമെല്ലാം ത-
രംകണ്ടണഞ്ഞക്കരംകൊണ്ടു വായിൽക്കൊ-
ടുത്താലതെല്ലാം പിട‌ഞ്ഞങ്ങിറക്കിച്ചെ-
റുക്കാതെ നോക്കിപ്പണിക്കും സ്യണിക്കും നി-
ശേശാദ്ധചൂഡൻ വശാനാഥനേകൻ വി-
ശേഷിച്ചെനിക്കോ വശേ നിൽക്കുമെന്നിട്ട-
ശാന്താവലേപോ ദ്യശാ ദഗ്ദ്ധദേഹോപ്യ-
ശേഷോഷ്മഷാലീ വിശാലപദാനോ വി-
നോദായ ചേന്നാ മന്നോദ്രനിശാദീ രു-
ഷാ ദീപ്തചേതാസ്സദാ ചെയ്തു തജ്ജനം
 സ്വൈരം സമാധിയിൽ നീരന്ധമായ്ക്കണ്ടു
ക്രരിരുൾപ്പൂരമകാരണം ദാരുണം
ചീരം ദരിച്ച തൻ ദാരങ്ങളെന്നോത്തു
പാരം കലങ്ങി വികാരം ബഹു പൂണ്ടു
പാരിന്നധീശ്വരനാരുമേ കാണാതെ
പാരമുടയോരു ധീരതാവാരിധി
നാരായണദിസമാരാധനേന വാ
മാരുശുഗപാതവീരായിതേന വാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/83&oldid=160401" എന്ന താളിൽനിന്ന് ശേഖരിച്ചത്