ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗൌരീതപോരീതിഘോരക്രമങ്ങളെ-
പ്പാരാതെ കാണ്മതിന്നാരൂഢലാലസം
ദ്വാരസ്ഥതപരിവാരാതികൾപോലു-
മാരുമറിയാതെ നേരെ പുരപ്പെട്ടു
ഗൌരീശിഖരേ പുരാരിയെഴുന്നെള്ളി
മൂരിമെലല്ല വിസ്മേതാണ്ടിലേ.
കണ്ടു ഗിരിജയേ വിണ്ണിലേ നിന്നു താൻ
പണ്ടു പറഞ്ഞതിലുണ്ടായിതോമ്മയും
"പണ്ടേതിലേറുമഖണ്ഡിതസൌന്ദയ്യ
മുണ്ടാവി,തിത്ര ലാവണ്യപുൽ കഥം?
അന്യൂനശൈശവസന്നഹി യൗവന-
മന്യോനിസൗഹൃദമെന്നേ മനോഹരം.
കണ്ണുളവാക്കിതു നിണ്ണയമുത്സവം;
കണ്ണിണ വഞ്ചിച്ചു ഹന്ത വേണേൻ വൃഥ.
പാതിമെയ്യായതിപ്പാർവതിതാൻ മമ;
പ്രീതി മുഴുവനിയം മുത്തിധാരിണീ
തയ്യലിരുൾകുഴലയ്യോ ചിടയ
കയേററമിങ്ങായി ചെയ്യാമിനിപ്പഴ.
വക്ഷോരുററങ്ങളിൽ വല്തലം പുകുതെ-
ന്നുൾങ്കമിവൾക്കൊക്കയുമോതുവാൻ
രത്നാഭരണങ്ങളിത്തിർമെയ്യുന്നു-
കൃത്യമെനോങ്ങു പ്രസ്ഥിതരായിപ്പോൽ
ദീനാനുകബി ഞാനതിനീരസൻ
ന്തൂനമതോതുവാൻ നാനാദിഗന്തരേ.
ആസ്താമതീതകായ്യാത്ഥാവധാരണ-
മോത്താലീവ ഞാനാനിമൂലം ദൃഢം
വാഴത്താവതല്ല മേ നേർത്തൊരു മേനിക
ണ്ടാസ്ഥാ കുതുഹലമാർദ്രതയും ഹൃദി.
മൽദതഭാവമിവൾക്കിനിയെങ്ങനേ?
തൽ കില ബോദ്ധ്യാമെന്നൊക്കയുമോത്തുടൻ
ഉൾകനിവും പൂണ്ടു ന്ൽക്കുന്ന ദേവനുടതക്കവും കാണായി വെക്കമക്കമ്മണി.
പുക്കു സമീപത്തു സൽകാരവും വീണ്ടി.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/84&oldid=160402" എന്ന താളിൽനിന്ന് ശേഖരിച്ചത്