ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാംലെറ്റനാടകം

വെക്കംലെട്ടിസ്സുവേണംനൃപനിതിമതമെ

ന്നാർത്തുഘോഷിച്ചിടുന്നൂ 267

തൊപ്പികൾ, കൈകൾ, നാവുകൾ, ഇവകളെകൊണ്ടു ലെട്ടിസ്സു രാജാവാവണം, ലെട്ടീസ്സു രാജാവാവണം എന്നുള്ള അവരുടെ തീർപ്പിനെ ആകാശത്തോളം മുട്ടിച്ചു ലഹള കൂട്ടുന്നു.

റാണി- കള്ളനാറ്റം നോക്കി എത്ര സന്തോഷത്തോടെ അവർ പറയുന്നു. ഹേ! ഡന്മാർക്കിലെ കള്ളനായ്ക്കളേ! ഇതു തെറ്റായ വഴിയാണ.

രാജാ- വാതിൽ പൊളിച്ചു. (ഉള്ളിൽനിന്നു ശബ്ദം). (ലേട്ടീസ്സ ആയുധപാണിയായി പ്രവേശിക്കുന്നു. ഡന്മാർക്കുകാർ പിന്നാലെ കടക്കുന്നു).

ലെ-രാജാവെവിടെ? ഹേ കൂട്ടരെ! നിങ്ങളൊക്കെ പുറത്തു നില്പിൻ.

ഡന്മാ- ഓ ഹോ! അങ്ങിനെ തന്നെ അങ്ങിനെ തന്നെ.(അവർ വാതിലിന്റെ പുറത്തെക്കു പോകുന്നു).

ലെ-നല്ലത വാതിൽ കാത്തു കൊൾവിൻ. എടാ ദുഷ്ട രാജാവെ! എന്റെ അച്ഛനെന്നത്തും

റാണി-സുശീലനായ ലെട്ടീസ്സെ! സാവധാനത്തിൽ-

ലെ- ക്ഷമയോടുകൂടിയ രക്തബിന്ദു എന്നെ കലടാപുത്രനാക്കും.

രാജാ- ലെട്ടീസ്സെ തന്റെ ലഹള ഇത്ര ഭയങ്കരമായി തോന്നത്തക്കവിധത്തിലാവാനെന്താ കാരണം. അയാൾ കടന്നോട്ടേ ഗർടൂഡേ! നമ്മെപറ്റി പേടിക്കേണ്ട.

മോഹംതോന്നുന്ന കാർയ്യങ്ങളെയുയരുകിലോ

നോക്കിടാംഹന്തരാജ.

ദ്രോഹത്തിന്നത്രമാത്രം, ക്രിയകൾതുടരുവാൻ

പറ്റുകില്ലാവിധത്തിൽ,

പാരിൽപൃത്ഥ്വിശ്വരന്മാരുടെ ചുഴലവയും

വേലിയായ്ത്തന്നെയെന്നും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/140&oldid=160499" എന്ന താളിൽനിന്ന് ശേഖരിച്ചത്