ഹാം-- അമ്മേ! എന്നാൽ കഴിയുന്നിടത്തോളം ഞാൻ ഇവിടുത്തെ മനസ്സുപോലെ നടക്കാം.
രാജാ-- എന്താ നല്ല മറുവടിയായി. ഡന്മാർകിൽ നമ്മെപ്പോലെ തന്നെ ഇരിക്കൂ. റാണി വരൂ!
ഹാംലെറ്റിങ്ങനെ സൌമ്യമായ് നിജമനസ്സാൽ
സ്സമ്മതം നൽകയാൽ
നാംലബ്ധപ്രമദംതെളിഞ്ഞതിനാൽ
ഡന്മാർക്കു രാജാവു ഞാൻ
പാനം ചെയ്്വതുവാനിലാവലിയതോ
ക്കാർക്കാതെയല്ലീമഹീ
സ്ഥാനത്തുള്ളിടിതൻപ്രതിദ്ധ്വനി മുഴ-
ങ്ങട്ടേ നഭസ്സിങ്കലും
വരൂ് (ഹാംലറ്റല്ലാതവരൊക്കെ വാദ്യഘോഷത്തോടെ പോയി)
ഹാം--
ക്രമാൽ വെള്ളമായ്
ദേഹാംശംമ മഞ്ഞുപോലെചിതറിപ്പോ
യെങ്കിൽ നന്നീശ്വരാ
ഹാ ഹാ ദുർഘടമടുത്തഹത്യ പെരുതാം
പാപം നരക്കെന്നുനി
യാഹാ നിത്യ! വിധിച്ചിടായ്കിതുകൊണ്ടും
പോരുമെ ദൈവമേ
നിശു---വലം പഴയ രീതിതാൻ
ഇതിലിണ്ടിരിക്കിലൊരു ലാഭലേശമി-
ല്ലിതിതോന്നിടുന്നിതിഹലോകമോർക്കിൽമേ
നിലമിതു കാണുന്നു കള പറിക്കാതെ
വളരും കാടും പടലും
വളരെത്തിങ്ങീട്ടവർക്കുവശമായി
ഇത്രത്തോളമാവെ! തീപ്പെട്ടിട്ടു രണ്ടു മാസമേ ആയിട്ടുള്ളൂ. ഇല്ല; അത്രയായിട്ടില്ല രണ്ടില്ല -- അത്ര നല്ല ഒരു രാജാവ് --