ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കൊച്ചിയും കോഴിക്കോടും
19

നത്തിലോ സ്പഷ്ടമായിട്ടു കൊടുക്കുന്നതായാൽ മതിയാവുന്നതാണെന്നും വിശ്വസിച്ച് അപ്രകാരമാണ് കീഴിൽ ചെയ്തിട്ടുള്ളത്.

ചേരമാൻ പെരുമാളുടെ മരുമകളായിട്ട് അഞ്ചു ‘പെൺവഴിത്തമ്പുരാക്കന്മാർ’ (തമ്പുരാട്ടികൾ) ഉണ്ടായിരുന്നു. ഇവരാകുന്നു പെരുമ്പടപ്പസ്വരൂപത്തിന്റെ മൂലം. ഇവരിൽ എളയ തമ്പുരാട്ടിയ്ക്കു അല്ലാതെ മറ്റു നാലുപേൎക്കും ‘ആൺവഴിതമ്പുരാക്കന്മാർ’ ഉണ്ടായിരുന്നില്ല. ഈ എളയ അമ്മതമ്പുരാട്ടിയുടെ ഭൎത്താവു ചെരുമ്പടപ്പിൽ നമ്പൂരിയായിരുന്നു. ഇദ്ദേഹത്തിന്റെ ഇല്ലത്തു സന്തതി ഇല്ലാതെ വരികയും അതു കാരണം അദ്ദേഹത്തിന്റെ തറവാട്ടു സ്വത്തു കൊച്ചി സ്വരൂപത്തിലേക്ക് ഒതുങ്ങുകയും ചെയ്തതുകൊണ്ടാണ് കൊച്ചി രാജവംശത്തിന് ‘പെരുമ്പടപ്പു സ്വരൂപ’മെന്നു പേരു സിദ്ധിച്ചത്.

എളമ്മതമ്പുരാട്ടിക്കു മാത്രമേ പുരുഷസന്താനമുണ്ടായിരുന്നുള്ളുവെന്നു മുമ്പ് പറഞ്ഞുവല്ലൊ. അതു കാരണം കൊച്ചി രാജവാഴ്ച എളയതാവഴിക്കായിത്തീൎന്നു. അങ്ങിനെ കുറെക്കാലം കഴിഞ്ഞപ്പോൾ മറ്റു നാലു താവഴിയിലും ആൺ വഴി തമ്പുരാക്കന്മാരുണ്ടായി. എന്നിട്ട് എളയ താവഴിക്കാ