ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
13
ശ്രീരാമന്റെ വനവാസം

നിങ്ങൾ മൌനമായി സഹിക്കയും ജ്യേഷ്ഠൻ പ്രവസിക്കുന്നതിനെ അനുമോദിക്കയും ചെയ്തതു് എനിക്കു വലിയ പുതുമതന്നെ. അമ്മയുടെ ഈ അധൎമ്മത്തിൽ ഞാനും അനുകൂലിച്ചു നടക്കേണമെന്നു കല്പിക്കുന്നത് എനിക്കു വലിയ സങ്കടമാണു്. മനു മുതല്ക്കുള്ള സൂര്യവംശരാജാക്കന്മാർ പ്രജകളെ നീതിന്യായാനുഗുണം പ്രസാദിപ്പിപ്പാൻ എന്നും പ്രയത്നം ചെയ്തവരായിരുന്നു എന്നതു സുപ്രസിദ്ധമാണല്ലോ. എന്നാൽ അവർ ധൎമ്മത്തെയോ നീതിയെയോ ലംഘിച്ചതായി നിങ്ങൾക്കറിവുണ്ടോ? സമുദായത്തെ സംരക്ഷിക്കുന്നതു മതവും ധൎമ്മവും നീതിയും ആകയാൽ ഇവയെ നശിപ്പിക്കാതിരിപ്പാൻ നാം ശ്രമിക്കേണം. അച്ഛൻതന്ന രാജ്യത്തിന്നു ന്യായമായ അധികാരം എനിക്കില്ലായ്കയാൽ അതിനെ ഭരിച്ചു കൊള്ളേണമെന്നു രാമനോട് അപേക്ഷിപ്പാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു. അതു നിങ്ങൾക്കും സന്തോഷകരമാകുമെന്നു ഞാൻ പൂൎണ്ണമായി വിശ്വസിക്കുന്നു. നാളെ കാലത്ത് അമ്മമാരോടും മന്ത്രിമാരോടും ചില പ്രമാണികളോടും മറ്റുംകൂടി ഞാൻ പുറപ്പെടും. ഞങ്ങൾ മടങ്ങി വരുന്നതു വരെ രാജ്യത്തെ സംരക്ഷിക്കേണ്ട ഭാരം നിങ്ങളെ ഏല്പിച്ചിരിക്കുന്നു.”

ഈ നിശ്ചയം കേട്ടു സന്തോഷിച്ചു പൌരന്മാർ ഭരതനെ ശ്ലാഘിച്ചു പിരിഞ്ഞു പോയി. പിറ്റേന്നു ഭരതൻ യാത്രയായി, രാമനെച്ചെന്നു കണ്ടു. ദശരഥന്റെ മരണം കേട്ടു രാമലക്ഷമണന്മാർ ശോകത്താൽ മോഹാലസ്യപ്പെട്ടു. അമ്മമാർചെയ്ത ആശ്വാസനത്താൽ ബോധം വന്ന ഉടനെ നദിയിൽ കുളിച്ചു പിതൃക്രിയ തുടങ്ങി.

പിന്നെ ഭരതൻ താൻ വന്ന കാര്യം രാമനെ അറിയിച്ചു, രാജ്യം അംഗീകരിച്ചു ഭരിപ്പാൻ അപേക്ഷിച്ചു. രാമൻ അനുകൂ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/14&oldid=216920" എന്ന താളിൽനിന്ന് ശേഖരിച്ചത്