ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
14
ശ്രീരാമന്റെ ഭാൎയ്യ സീതാദേവി

ലിച്ചില്ല. “പരലോകത്തു ചെന്ന താതന്നു വീഴ്ച വരാതിരിപ്പാൻ നാം ധൎമ്മത്തെ വിധിപ്രകാരം നടത്തെണം. ഇപ്പോൾ താതാജന്തയെ ഭക്തിവിശ്വാസത്തോടുകൂടി നടത്തെണം. ഭരതന്റേയും പൌരരുടേയും ഇഷ്ടപ്രകാരം ഞാൻ രാജാവായാൽ എൻറെ അപരാധം രണ്ടാകും:— പതിന്നാലുവൎഷങ്ങൾക്കു മുമ്പായി കാടു വിട്ടു നാട്ടിൽ വന്ന കുറ്റം ഒന്നു്, പതിനാലു സംവത്സരം ഭരതൻ രാജ്യം ഭരിക്കേണമെന്നു പിതാവു ചെയ്ത നിശ്ചയം മുടക്കിയ കുറ്റം രണ്ടു്; ഇവയെ ഞാൻ ചെയ്യുന്നതല്ല. ഭരതൻ രാജാവായാൽ പിതാവിന്റെ ആജ്ഞയെ നടത്തിയ പുണ്യവും പ്രജകളെ ധൎമ്മപ്രകാരം സംരക്ഷിച്ച സുകൃതവും കോസലരാജ്യത്തെ സ്വാധീനത്തിൽ വെച്ച കീൎത്തിയും കിട്ടും. അതുകൊണ്ടു ഞാൻ മടങ്ങി വരുന്നതു വരെ രാജ്യം ഭരിച്ചു കൊൾക.”

രാമൻറെ ഈ സ്ഥിരനിശ്ചയം കേട്ടു ഭരതൻ രാജ്യം ഭരിക്കാതിരിപ്പാൻ നിവൃത്തിയില്ലെന്ന് അറിഞ്ഞു്, അതിനെ രക്ഷിപ്പാൻ ഒരു വിധം സമ്മതിച്ചു. “അങ്ങയുടെ പ്രതിനിധിയായി പതിനാലു കൊല്ലം ഞാൻ രാജ്യഭാരം ചെയ്യാം. പതിനാലു കൊല്ലം അവസാനിച്ച പിറ്റെന്നു പ്രഭാതത്തിങ്കൽ ജ്യേഷ്ഠൻ അയോധ്യയിൽ എത്തിക്കണ്ടില്ലെങ്കിൽ പിന്നെ ഞാൻ രാജ്യം ഭരിക്കില്ല. ഉച്ചക്കു മുമ്പായി ദേഹത്യാഗം ചെയ്യും. ഇതു സമ്മതമാണെങ്കിൽ തൃപ്പാദുകങ്ങൾ എനിക്കു തരേണം. അവയെ അങ്ങയുടെ പ്രതിനിധിയായി സിംഹാസനത്തിൽ പ്രതിഷ്ഠ ചെയ്യും. രാജാൎഹമായ അയോധ്യയെ വിട്ടു ഞാൻ നന്ദിഗ്രാമത്തിൽ താമസിക്കും. ജടയും വല്കലവും ധരിച്ച് ആരണ്യകവൃത്തിയോടെ ജീവിച്ചു ജ്യേഷ്ഠന്റെ ആഗമനം കാത്തു കൊണ്ടിരിക്കും” എന്നു ഭരതൻ ബോധിപ്പിച്ചു.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/15&oldid=216923" എന്ന താളിൽനിന്ന് ശേഖരിച്ചത്