ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
33
സീതാ പരിത്യാഗം.

ഈ ജീവകാലത്തു തന്നെ എനിക്കു മോക്ഷത്തിലേ ആനന്ദം ലഭിച്ചു. പ്രിയഭൎത്താവെ ജയിപ്പൂതാക.”

ഇതുകേട്ടു സന്തോഷത്താൽ മതി മറന്ന രാമൻ സീതയോടു അയോധ്യയിൽ ചെല്ലാൻ പറഞ്ഞു. എന്നാൽ ചെല്ലുന്നത് ആലോചനക്കുറവാകും എന്നു സീത കണ്ടു. പൌരന്മാർ തന്നെ പിന്നെയും ദുൎവൃത്തയാണെന്നു കരുതി രാമനെ കുറ്റം പറയും എന്നു സീത അറിഞ്ഞു. ജനങ്ങളുടെ നിരാധാരമായ ഈ ദുരഭിപ്രായം അവൾക്ക് അസഹ്യം ആയിരുന്നു. സീത മനസ്സിൽ ഒരു ആലോചന ചെയ്തു വെച്ചു താൻ അയോധ്യയിൽ വരുമെന്നു രാമനോടു പറഞ്ഞു.

ആലോചിച്ചു വെച്ച ദിവസം വന്നു. സീതയോടും കുശവന്മാരോടും കൂടി വാല്മീകി അയോധ്യയിൽ പോയി. രാമൻ ഇവരെക്കണ്ടു സന്തോഷിച്ചു. എന്നാൽ സീത രാമന്റെ ഒന്നിച്ചു വസിപ്പനല്ല ചെന്നത്. രാജഗൃഹത്തിൽ പൌരർ സീതയുടേയും പുത്രന്മാരുടേയും വരവു കാത്തു കൊണ്ടിരിക്കയായിരുന്നു.

സീതയുടെ അമ്മ ഭൂമിദേവിയാണ്. സീതയെ ഉഴവുചാലിൽ വെച്ചതു ഭൂമിദേവിയാണ്. ചാലിൽ കിടന്ന ശിശുവിനെ ജനകമഹരാജാവു കണ്ടു തന്റെ മകളായി വളൎത്തി. സിംഹാസനത്തിൽ ഇരുന്ന ഭൎത്താവിന്റെ മുമ്പിൽ നിന്നു സീതാദേവി കൈകൂപ്പി തല താഴ്ത്തി ഗംഭീരസ്വർത്തിൽ പ്രാൎത്ഥിച്ചു. "ധരിത്രീദേവീ, എല്ലാ ഭാരങ്ങളേയും ക്ഷമയോടെ വഹിച്ചു ലോകം രക്ഷിക്കുന്ന മാതാവേ, അങ്ങുന്നാണല്ലോ എന്റെ അമ്മ. പാണിഗ്രഹണമുഹൂൎത്തം മുതൽ ഈ പുണ്യമുഹൂൎത്തം വരെയുള്ള ഈ ദീർഘകാലം ഭൎത്താവായ ശ്രീരാമനെ ഞാൻ എന്റെ പരദേവതയാണെന്നു ഭക്തി






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/34&oldid=216457" എന്ന താളിൽനിന്ന് ശേഖരിച്ചത്