യോടും അദ്വൈതഭാവനയോടും കൂടി ഭജിച്ചു പോന്നു. എന്റെ ചാരിത്രശുദ്ധിയെത്തെളിയിപ്പാൻ എന്നെ ഇവിടെ നിന്നു കൊണ്ടു പോവാൻ പ്രാൎത്ഥിക്കുന്നു.”
ഈ പ്രാൎത്ഥന അവസാനിച്ചപ്പോൾ ഒരു ആശ്ചയ്യം സംഭവിച്ചു. പെട്ടെന്നു തറയിൽ ഒരു ദ്വാരം ഉണ്ടായി: ഒരു മഹാനാഗത്തിന്റെ തലയിൽ വെച്ച ഒരു ദിവ്യസിംഹാസനത്തിൽ ഇരുന്നു ഭൂമിദേവി പ്രത്യക്ഷയായി സഭാമദ്ധ്യത്തിൽ പ്രകാശിച്ചു. ഭൂമിദേവി കൈ നീട്ടി, “എന്റെ പ്രിയപുത്രി ഇങ്ങു വാ, അയോധ്യാരാജ്യത്തിലേ ശാന്തി സൌഖ്യം ഐശ്വര്യം മുതലായ ഗുണങ്ങൾ അനുഭവിച്ചുമത്തരായി ഈശ്വരവിചാരം ലേശമില്ലാതെ പരദൂഷണത്തിൽ രസിക്കുന്ന കൃതഘ്നരുടെ ഇടയിൽ നീ പാൎക്കരുതു്. കാൎയ്യബോധം ഉണ്ടായിട്ടും നിന്റെ ഭൎത്താവൂ ദുഷ്ടരെ ശിക്ഷിക്കാതെ പ്രാകൃതനൃപനെപ്പോലെ ഇവർ ചെയ്ത ദോഷത്തിന്നു പ്രിയപുത്രിയെയാണല്ലോ ശിക്ഷിച്ചതു്. വ്യാഘ്രത്തിന്റെ ഏകാദശിവ്രതത്തിന് ഉപദ്രവം ഒന്നുംചെയ്യാത്ത പശുവാണ് പാരണ! ഭൎത്താവു ദുഷ്ടരെ പ്രസാദിപ്പിക്കുന്നതു ധൎമ്മവിരോധമകായാൽ ഭൎത്താവിനെ വിട്ടു പോകുന്നതാണ് സതീധൎമ്മം. പ്രിയസീതേ ഇങ്ങു വാ.” എന്നു പറഞ്ഞു ഭൂമിദേവി മകളെ മുറുകിത്തഴുകി സിംഹസനത്തിന്മേൽ ഇരുത്തി താനും ഇരുന്നു ക്ഷണത്തിൽ തിരോഭവിച്ചു.
സീതയെകാണാഞ്ഞു രാമൻ ദുഃഖത്തിൽ ആണ്ടു പോയി. എന്നാൽ ബ്രാഹ്മാവു പിന്നെയും വന്നു വിഷാദിക്കരുതെന്നു പറഞ്ഞു:-“അങ്ങുന്നു വിഷ്ണുഭഗവാൻ ആകയാൽ താമസം ഇല്ലാതെ ശ്രീവൈകുണ്ഠത്തു ചെല്ലും. സീത ലക്ഷ്മിയാകയാൽ ആ ദേവിയും അവിടെ വന്നു ചേരും.”
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |