631 കിളിപ്പാട്ട്
കുന്തിയാമമ്മയെക്കണ്ടുവന്ദിക്കനീ
യന്തികേകാണുന്നപാഞ്ചാലിതന്നെയും
എല്ലാവരാലും സുഖം നിനക്കുണ്ടാകു
മെല്ലാവരാകൃതെദുഃഖംവരാദൃഢം
ഒട്ടുകാലംസഹിച്ചാലുംവിയോഗമെ
ന്നിഷ്ടശീലെധൈര്യമുൾകൊണ്ടിരിയ്ക്കനീ
വിട്ടിതന്നാലുംഹയേന്ദ്രനെഞാനങ്ങു
പുഷ്ടമോദേനപോകട്ടെദിഗന്തരെ
ഭർത്തൃവാക്യംകേട്ടുസന്തുഷ്ടയാമവൾ
പത്തനേനിന്നുവരുത്തിവാജീന്ദ്രനെ
ദ്രേങ്ങളായിട്ടുദിവ്യങ്ങളാംഹേമ
സദ്രത്നവസ്ത്രാദിവസ്തുക്കൾപൂർവ്വകം
തൻപതിയ്ക്കന്തികെവെച്ചുപാദാഞ്ചലെ
സമ്പതിച്ചിട്ടുജാനുസ്ഥയായങ്ങിനെ
വന്ദനംചെയ്തുണർത്തിച്ചാളിനിയ്ക്കുള്ള
മന്ദിരദ്യമ്നരാജ്യാദിസർവ്വത്തിനും
നാഥനുംശാസ്താവുമങ്ങുന്നുതാനതി
പ്രീതനായെല്ലാംപരിഗ്രഹിക്കേണമേ
കല്പിതംപോലെനടക്കുവൻഞാനിങ്ങു
മല്പതെമാന്ന്യയനാകുംഭവാനങ്ങിനെ
ശിഷ്ടത്വമേറുംപരാക്രമംകാണിച്ച
ചട്ടറാദാഗ്ജയംസാധിച്ചുമോദിച്ചു
ഹസ്തനാഭിഖ്യമായീടുംപൂരത്തിങ്ക
ലെത്തിയാലുംകീർത്തിയോടുമെന്നിങ്ങിനെ
ഭക്തിയുംകൈക്കൊണ്ടുണർത്തീവധൂരാജ്യ
ത്ത്രേർത്തിയായുള്ളമഹാരാജ്ഞിയാമവൾ
സ്യന്ദനാരൂഢയായേറ്റംതനിയ്ക്കുള്ള
സൈന്യസർന്ദോഹങ്ങളോടുംനിവർത്തിച്ച
പത്തനംപ്രാപിച്ചുസൈന്ന്യാധിനാഥയെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.