കിളിപ്പാട്ട് 783
സമരപ്രവീണനാഹരിവിക്രമനേവം
ക്ലമമേൽക്കാതെഗജഭൂമിയെനാല്പതോളം
കൊന്നിട്ടശേഷംഭയപ്പെട്ടുടൻമററുള്ളവ
ചിന്നിപ്പോയതുകണ്ടുചൂഴവുംനോക്കുംവിധൌ
ഏററവാൾനിറംകൊണ്ടുംദന്തികാന്തികൾകൊണ്ടു
മേററവുംകുളുർത്തുള്ളബന്ധുവാംകുശൻതന്നെ
കണ്ടീലായതുമൂലമെങ്ങിപ്പോൾവീര്യംകൊണ്ടു
കണ്ഠീരവേന്ദ്രോപമൻജ്യേഷ്ഠനെന്നാലോചിച്ചു
അന്തരംഗംകൊണ്ടൊന്നുമന്ദിച്ചുനോക്കുന്നേര
മന്തരംകണ്ടങ്ങണഞ്ഞേകനാംനിശാചരൻ
ലവണന്നമ്മാമനായവനാവിദേഹജാ
ധവനാംശ്രീരാമനെശ്ശരണംഗമിച്ചവൻ
രുധിരാക്ഷാഭിഖ്യനാലപചാപത്തെപ്പറി
ച്ചധികംഭയംകയ്ക്കൊണ്ടവിടംവിട്ടുമണ്ടി
രാക്ഷാസാധമനിൽക്കനിൽക്കനിൻദോർവ്വിക്രമം
വീക്ഷണംചെയ്തീടിനേനെങ്ങോട്ടുമണ്ടുന്നുനീ
കെട്ടുപോയ്‌നിണക്കുള്ളജീവിതംലവങ്കൽനി
ന്നിട്ടുനീയിനിജ്ജീവിച്ചിടുകില്ലെടമൂഢാ
വ്യഗ്രനാംനിശാടനോടിത്തരംപറഞ്ഞുട
നുഗ്രനായെരുചക്രംകയ്ക്കൊണ്ടുസീതാസുതൻ
ചിത്തപത്മത്തിൽസീതാപാദപത്മവുംചിന്തി
ച്ചൊത്തവേഗത്തിൽചക്രഹസ്തനായ്‌മഹാബലൻ
ഭക്ഷ്യവുംഗ്രഹിച്ചൊരുഘോരനായീടുംശ്യേന
പക്ഷിപോലദ്ദിക്കിൽനിന്നംബരേപൊങ്ങീട്ടിനാൻ
ചോരകൊണ്ടണിഞ്ഞിരിയ്ക്കുന്നതാണെന്നാകിലും
ചേലെഴുംശിഖാവിശേഷാദിയുംകലർന്നുള്ള
ബാലകൻമഹത്വമേറുന്നതൻമഹസ്സാലെ
കാണികൾക്കെല്ലാംദൈത്യാജിസ്ഥനാംസാക്ഷാൽചക്ര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.