ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

                                കിളിപ്പാട്ട് 887

        സർപ്പസർവ്വസ്വംരത്നമേകുവാൻതുടങ്ങുന്നു
നമ്മളെക്കൊൽവാനുള്ളരന്ധ്രവുംനോക്കിക്കൊണ്ടു
ജിഹ്മഗാരിയാംപക്ഷിരാജനുണ്ടിരിയ്ക്കുന്നു
ക്രുദ്ധനായവൻകൊത്തിത്തിന്നുവാൻമതംഗർഷി
സത്തമപ്രശാപത്താലത്രവനെത്തുന്നില്ലാ
തിട്ടമീരത്നംപാരിൽചെല്കിലക്ഷണംതന്നെ
ദുഷ്ടനാംതാർക്ഷ്യൻതട്ടിക്കൊണ്ടങ്ങുപോയീടുമേ
ലബ്ധമീയലഭ്യമാംരത്നമെന്നാകിൽപിന്നെ
ലബ്ധചേതസാതിരിച്ചിങ്ങോട്ടുതന്നീടാതെ
മർത്ത്യരാംകൃതഘ്നന്മാർമത്തരായകക്കാമ്പി
ലത്യഹങ്കാരത്തോടുമത്രവന്നെതൃത്തീടും
സർപ്പവൃന്ദത്തിനുവിഷജ്ജ്വാലയെവിലംഘിച്ചു
നിർഭയന്മാരായമൃതത്തെയുംഹരിയ്ക്കുമെ
മണിപീയൂഷങ്ങൾപോമളവീക്കണ്ടീടുന്ന
ഫണിവൃന്ദത്തിൻഫണാമണിസഞ്ചയങ്ങളെ
സ്ത്രീകളുംകൂടിക്കരംകൊണ്ടുതാൻപറിച്ചീടും
ഹ്രീകലർന്നീടുംനമ്മൾകാണികൾചിരിച്ചീടും
ഹന്തരാജിലോപമന്മാരാകുംഹണീശ്വര
രെന്തിരിപ്പിനിവിഷംകെട്ടെന്നാമെല്ലാവർക്കും
സ്വസ്ഥനായിവരുംപാർത്ഥൻപാർത്തലത്തിലുംരമ്യ
മിസ്ഥലംകണ്ടാലടക്കാതെകൈവിടുന്നതോ
ഗർവ്വിതന്മാരായശത്രുക്കളെഭയപ്പെട്ടു
നിർവ്വിഷന്മാരായ്പദശ്രീവിശേഷവുംവിട്ടു
വൃക്ഷാദിരന്ധ്രങ്ങളിൽതിങ്ങുമീനാഗങ്ങളെ
ഭിക്ഷാജീവികൾപിടിപെട്ടുപേടിച്ചീടാതെ
വീടുകൾതോറുംകൊണ്ടുചെന്നുചെന്നെടുത്താടി
ച്ചീടുമെന്തിതിൽപരംവേണ്ടതെന്നോർക്കേണമേ
മന്നവന്മാരായവർക്കേതൊരുകാര്യംഹിത
മെന്നമാതൃന്മാരവരാവോളംവിചാരിച്ചു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/377&oldid=160936" എന്ന താളിൽനിന്ന് ശേഖരിച്ചത്