587 കിളിപ്പാട്ട്.
ലംഘിച്ചണർത്തുകല്ലൊന്നുകേൾക്കേണമെ
ജഹ്നുജാമാർത്താണ്ഡപുത്രീസരസ്വതീ
യെന്നുവേണ്ടാമറ്റുമുള്ളതീർത്ഥങ്ങളും
നിന്തിരുമേനിയെപ്രാപിച്ചിരിപ്പവ
ർക്കെന്തിനയ്യൊജലാകാരങ്ങൾകേവലം
പാർത്ഥസാരത്ഥ്യവുംകയ്ക്കൊണ്ടുനിശ്ശേഷ
തീർത്ഥകർത്താവാംഭവാനിങ്ങിരിക്കവെ
ചീർത്തമോഹത്തോടുമിന്നിതന്നരൂപു
ണ്യാർത്ഥമായ്ക്കൊണ്ടുപോകുന്നതെന്തിന്നഹൊ
സ്വർദ്ധ നീതോയത്തിൽമൃത്യുവന്നീടുന്ന
മർത്ത്യനുള്ളസ്ഥിചെന്നെത്തിയൊന്നെങ്കിലും
എത്രനാൾമുങ്ങിക്കിടക്കുന്നുശുദ്ധമാ
യത്രനാളായവന്നുള്ള ജീവാത്മാവു
സ്വർഗ്ഗലോകെസുധാഭോജയായ്പാണീടു
മർഗ്ഗളംവിട്ടതിന്നാരീനരോത്തമൻ
ത്വൽഗ്ഗതൻതേജസ്സ്വരൂപേണസാമ്പ്രതം
ദുഷ്കൃതദ്ധ്വംസൻമുകുന്ദലക്ഷ്മീപതെ
എങ്കിലുംകൊണ്ടുപോവാൻഞാൻപ്രഭൂക്തമെ
ന്തെങ്കിലുംഭൃത്യകർത്തവ്യമെന്നെവരൂ
മസ്തകംമല്ക്കരത്തിങ്കലേകീടുകെ
ന്നിത്തരംകേട്ടുമുകുന്ദൻതിരുവടി
പുഞ്ചിരിപൂണ്ടരുൾചെയ്തുധരിയ്ക്കനീ
ചഞ്ചലംവിട്ടൊരുസാരംഖഗോത്തമ
എത്രയുംപാവനാത്മാവാമിവന്നുള്ള
മസ്തകത്തോടുള്ള സംസർഗ്ഗമെത്തിയാൽ
വർദ്ധിയ്ക്കുമെപാവനത്വംപ്രയാഗത്തി
നത്ഥിയ്ക്കിതത്യന്തപുണ്യമെകേവലം
എന്നഭിപ്രായമീവണ്ണമെന്നാലിനി
ചൊന്നവണ്ണംശീർഷരത്നംവഹിച്ചുനീ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.