രാജിലത്തിൻകുലത്തിന്റെ കാകോളമഖിലം കെടും. ൧൪
കഫമേറ്റമതുണ്ടാകിലമൃതം മുളകും സമം
അരച്ചു കോഷ്ണതോയത്തിൽ കുടിക്കിൽ കഫമാശു പോം
ഇഞ്ചിനീരിലരച്ചിട്ടു മരിചം തേനുമായുടൻ
കുടിച്ചാലുടനേ തീരും കഫവൈഷമ്യമൊക്കെയും. ൧൬ . വ്യോഷവും മാഷവും കണ്ണിലെഴുതൂ തുളസീരസേ
വിഷസുപ്തനുണൎന്നീടും തഥാ ബകുളബീജവും. ൧൭
എരിഞ്ഞിക്കുരുതൻബീജവും മരിചം കൂട്ടിയും തഥാ
നസ്യാഞ്ജനങ്ങൾ മുമ്പേവ യെല്ലാം യുക്ത്യാപ്രയോജയേൽ.
കാളോദരാഹി ദംശിച്ചാൽ ഗോപീചന്ദനമെന്നിവ
തുല്യാംശമായി പ്പേഷിച്ചു ലിപ്ത്വാ പീത്വാ വിഷംഹരേൽ
കരേളകം ച കയ്യുണ്ണി വചാകായങ്ങളെന്നിവ
പ്രസ്രവേ ഭൃഗംതോയേ വാ പിഷ്ട്വാ മൂൎദ്ധ്നി വിലേപയേൽ.
പാലിൽ പചിച്ചു നെല്ലിക്ക മൂൎദ്ധാവിങ്കലിടാം തഥാ
നന്നാരി ചന്ദനം കൂടെ യരച്ചിട്ടു മിടാം പുന: ൨
കൎപ്പൂരം നീലികാമൂലമുത്തമാംഗേ തലോടുക
തിരുതാളിയതും രണ്ടുമഞ്ഞളും കൂട്ടിയും തഥാ. ൩
നെന്മേനിവാകയും പാടക്കിഴങ്ങും നന്നു മൂൎദ്ധനി
ഇന്തുപ്പാകാശതാൎക്ഷ്യം ച കൂട്ടിയും തലമേലിടാം. ൪