൨ | മാടമഹീശശതകം | |
ഏണാക്ഷീമണി രാജകന്യക മനം
വാടാതെ നേടിസ്സുഖം
വാണാളാത്മഗൃഹത്തിലത്തലണുവും
കൂടാതെ കൂടും മുദാ. ൪
ഭഞ്ജിയ്ക്കാത്ത മുദാ പിതാക്കളരുൾ ചെ-
യ്തോരോമനപ്പേരിനാൽ-
'ക്കുഞ്ഞിക്കാവി'തി വിശ്വവിശ്രുതമതാം
പേരാൎന്നൊരാ രാജ്ഞിയേ
രഞ്ജിച്ചങ്ങനെ 'കൂടലാറ്റുപുറ'മാം
നമ്പൂതിരിപ്പാടഹോ!
നെഞ്ഞിൽ പ്രേമരസം കലൎന്നു സരസം
തൃത്താലി ചാൎത്തീടിനാൻ. ൫
ചേലാൎന്നായിരമൊത്ത കൊല്ലമിരുപ-
ത്തെട്ടിൽദ്ധനുസ്സിൽപ്പതി-
ന്നാലാന്തീയതി നാട്ടുകാൎക്കുടയ സൽ-
പുണ്യങ്ങൾ ചേൎന്നങ്ങനെ
ബാലാകാരതയാൎന്ന പോലെവിലസും
നൽപ്പുള്ള നൽപ്പുത്രനൊ-
ന്നാലാവണ്യപയോധികൾക്കഴകിനോ
ടുണ്ടായികണ്ഠേതരം. ൬
ഉണ്ടായി നൽബാലകനെന്നു കേൾക്കയാ-
ലുണ്ടായമോദത്തൊടു മാടഭൂപൻ
കൊണ്ടാടിയേറ്റം ധരണീസുരേന്ദ്രരേ-
ക്കൊണ്ടാശു ചെയ്യിച്ചിതു ജാതകൎമ്മം. ൭
പേരാൎന്ന മാടധരണീശ്വരനന്നു മോദ-
ഭാരാന്വിതം ദ്വിജവരാദിജനത്തിനെല്ലാം
ധാരാളമായ്തിലജധാന്യധനാദിദാനം
പാരാതെ ചെയ്തു പരിതുഷ്ടി പരം വളൎത്തി. ൮
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |