ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
86

1758 നേരെവന്നാൽ ചുരിക, വളഞ്ഞുവന്നാൽ കടുത്തില-

1759 നൊന്തകണ്ണീലെ കുന്തം ചാടു-

1760 നൊന്തവൻ അന്തംപറയും-

1761 നോക്കാത്ത രാജാവിനെ തൊഴാറുണ്ടൊ-

1762 നോക്കാൻ കൊടുത്ത പണത്തിനു വെള്ളിയാഴചകുറ്റം-

1763 നോക്കിനടക്കുന്ന വള്ളി കാൽക്കുതടഞ്ഞു-

1764 പകരാതെ നിറച്ചാൽ കോരാതെ ഒഴിയും-

1765 പകലരിക്കു കിട്ടാത്തതാ രാത്രിയിൽ നെല്ലിനു-

1766 പകലെല്ലാം തപസ്സുചെയ്തു, രാത്ര്യിൽ പൈംകുരാലിയുടെ കണ്ണുകുത്തും (പശുവിന്റെ കണ്ണുതിന്നും)

1767 പകൽ കക്കുന്ന കള്ളനെ രാത്രിയിൽ വെച്ചെക്കുമൊ-

1768 പകൽ കക്കുന്ന കള്ളനെ രാത്രിയിൽ കണ്ടാൽ തൊഴണം-

1769 പകൽ കണ്ണുകാണാത്ത നത്തിനെ പോലെ-

1770 പകൽ കാടാകാ, രാവു വീടാകാ-

1771 പകൽ കൈകാണിച്ചാൽ വരാത്തതു രാത്രി കണ്ണുകാണിച്ചാൽ വരുമൊ-

1772 പകൽ തുറുകാണാൻ മേലെ-

1773 പകൽ വിളക്കെന്നപോലെ-

1774 പക്ഷിക്കാകാശം ബലം, മത്സ്യത്തിനു വെള്ളം ബലം-

1775 പക്ഷിക്കു കൂടു, മക്കൾക്കു അമ്മ-

1776 പക്ഷിയെ പിടിക്കാൻ മരം മുറിക്കുമ്പോലെ-

1777 പച്ചനെല്ലിനു പറയന്റെ അവിടയും വേലചെയ്യാം-

1778 പച്ചമാങ്ങ പാൽകഞ്ഞിക്കാകാ-

1779 പച്ചിരുമ്പിടിച്ചാൽ പരക്കുമൊ-

1780 പച്ചിലയും കത്രികയുംപോലെ

1781 പഞ്ചസാര ഇരുട്ടത്തും മധുരിക്കും-

1782 പടകണ്ട കുതിര പന്തിയിൽ അടങ്ങുകയില്ല-


1758 ചുരിക=Dagger ; കടുത്തില=A sword with winding edge.

1759 CI. Misfortunes never come single.

1760 അന്തം പായും= Lose control over oneself.

1777 Cf. Account not that work slavery, that brings in penny savoury




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/95&oldid=163360" എന്ന താളിൽനിന്ന് ശേഖരിച്ചത്