ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോഹനാൻ. ൭.അ.

പെരുനാളാകുന്ന കൂടാരനാൾ അടുത്തിരുന്നു എന്നാറെ, അവ ൩

ന്റെ സഹോദരന്മാർ അവനോട്: ഇവിടം വിട്ടു യഹൂദയിലും നിന്റെ ശിഷ്യന്മാർ നീ ചെയ്യുന്ന ക്രിയകളെ കാണ്മാന്തക്കവണ്ണം അവിടെ പോക! പ്രസിദ്ധ്നാവാൻ അന്വേഷിക്കു ൪

ന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലൊ! നീ ഇവ ചെയ്യുന്നവൻ ആയാൽ, ലോകത്തിന്നു നിന്നെ തന്നെ വെളിവാക്കുക എന്നു പറഞ്ഞു. കാരണം അവന്റെ സഹോ ൫

ദന്മാരും, അവങ്കൽ വിശ്വസിച്ചില്ല. അതുകൊണ്ടു, യേശു ൬

അവരോട് പരയുന്നിതു: എന്റെ സമയം ഇതുവരേയും വന്നിട്ടില്ല: നിങ്ങളുടെ സമയം എല്ലായ്പോഴും മുതിൎന്നിരിക്കുന്നു. ലോകത്തിന്നു നിങ്ങളെ പകെപ്പാൻ കഴിയുന്നതല്ല; നാനൊ ൭

അതിന്റെ ക്രിയകൾ ആകാ എന്ന് അതിന്നു സാക്ഷി ചൊല്ലുന്നതുകൊണ്ട് അത് എന്നെ പകെക്കുന്നു. നിങ്ങൾ പെരു ൮

നാളിനു് കയരിപോവിൻ! എന്റെ സമയത്തിന്ന് ഇന്നു നിവൃത്തിവരായ്കയാൽ ഞാൻ ഈ പെരുനാളിന് കയറിപോകുന്നില്ല. എന്നത് അവരോട് ചൊല്ലി, ഗലീലയിൽ തന്നെ പാ ൯

ൎത്തു. പിന്നെ അവന്റെ സഹോദരന്മാർ കയറി പോയശേ ൧൦ ഷം, താനും പരസ്യമായിട്ടല്ല, രഹസ്യത്തിൽ എന്നപോലെ പെരുനാളിനു പോയി. യഹൂദരൊ, പെരുനാളിൽ അവനെ ൧൧

അന്വേഷിച്ചു്: ആയവൻ എവിടെ? എന്നു ചൊല്ലിവന്നു പുരുഷാരങ്ങളിൽ അവനെ കൊൺറ്റു വളരെ പിറുപിറുപ്പ് ഉ ൧൨

ൺറ്റായി; ചിലർ അവൻ നല്ലവൻ എന്നും, മറ്റെവർ അല്ല പുരുഷാരത്തെ ഉഴലിക്കുന്നു എന്നും ചൊല്ലുന്നതല്ലാതെ, യഹൂദ ൧൩

രെ ഭയം നിമിത്തം ആരും പ്രാഗത്ഭ്യത്തോടെ അവനെ കൊണ്ട് ഉരിയാടുമാറില്ല.

ശേഷം പെൎനാൾ പാതിയായപ്പോൾ യേശു ദേവാലയ ൧൪

ത്തിലേക്ക് കയറി ചെന്ന് ഉപദേശിച്ചു: ഇവൻ പഠിക്കാത്തവ ൧൫

ൻ എങ്കിലും വിദ്യകൾ എങ്ങിനെ അറിയുന്നു? എന്നു ചൊല്ലി, യഹൂദർ ആശ്ചൎയ്യപ്പെടുമ്പോൾ, യേശു അവരോട് ഉത്തരം ചൊല്ലിയതു:

എന്റെ ഉപദേശം എന്റെതല്ല, എന്നെ അയച്ച ൧൬

വന്റെതത്രെ; അവന്റെ ഇഷ്ടം ചെയ്വാൻ ഒരുത്തൻ ഇച്ഛിക്കു ൧൭

ന്നു എങ്കിൽ ഈ ഉപദേശം ദൈവത്തിൽ നിന്നുള്ളതൊ ഞാൻ സ്വയമായി പറയുന്നതോ എന്ന് അവന് ബോധിക്കും. സ്വയമായി പറയുന്നവൻ സ്വതേജ്ജസ്സിനെ അന്വേഷിക്കുന്നു; ൧൮

൨൨൯




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/255&oldid=163698" എന്ന താളിൽനിന്ന് ശേഖരിച്ചത്