ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN. VII. VIII.

൪൮ പോയൊ? പ്രമാണികളിലാകട്ടെ, പറീശരിലാകട്ടെ, ഒരുത്തരും

൪൯ അവനിൽ വിശ്വസിച്ചുവൊ? ധൎമ്മത്തെ അറിയാത്ത ആ ജന

൫൦ സമൂഹം ശപിക്കപ്പെട്ടവരത്രെ എന്നു പറഞ്നു. അവരിൽ ഒരുത്തനായി രാത്രിയിൽ അവന്റെ അടുക്കെ വന്ന നീക്കൊദേമ

൫൧ ൻ അവരോട് (൫മൊ.൧,൧൬.) നമ്മുടെ ധൎമ്മം മനുഷ്യനെ മുമ്പെ കേട്ടിട്ടും അവൻ ചെയ്യുന്നത് ഇന്നത് എന്ന് അറിഞ്ഞും കൊണ്ടല്ലാതെ അവന് ന്യായം വിധിക്കുന്നുവൊ? എന്നു പറ

൫൨ യുന്നു. അവർ അവനോട്; നീയും പക്ഷെ ഗലീലക്കാരനൊ? നീ ആരാഞ്ഞുകൊണ്ടു പ്രവാചകൻ ഗലീലയിൽനിന്ന് ഉദി

൫൩ ച്ചിട്ടില്ലാത്ത പ്രകാരം കാൺക! എന്ന് ഉത്തരംപറഞ്ഞു. അവരവർ താന്താന്റെ വീട്ടിലേക്ക് പോയി; യേശു ഒലിവ്മലെക്കു വാങ്ങി പോകയും ചെയ്തു.

൮. അദ്ധ്യായം.

വ്യഭിചാരിണിക്കുള്ള വിധി, (൧൨) യേശു ലോകവെളിച്ചവും മറ്റും, (൨൧) ഇന്നവൻ ആകുന്നു എന്നും, (൩൦) ഇന്നവൎക്കും ഇന്നവൻ പിതാവ് എന്നും, (൪൮) താൻ അബ്രഹാമിന് മുമ്പനും മേല്പെടുവനും എന്നും ചൊല്ലിയതു.

൧ പുലരുമ്പോൾ, അവൻ പിന്നെയും ദേവാലയത്തിൽ എത്തി

൨ യാറെ, ജനം ഒക്കയും അവനോട് ചേൎന്നുകൂടി, അവനും ഇരു

൩ ന്ന് അവൎക്കും ഉപദേശിച്ചിരിക്കുമ്പോൾ, ശാസ്ത്രികളും പറീശരും വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ അവന്റെ അടുക്കെ

൪ കൊണ്ടുവന്നു, നടുവിൽ നിറുത്തി പറയുന്നു: ഗുരൊ, ഈ സ്ത്രി

൫ വ്യഭിചാരം ചെയ്യുന്ന നേരത്തിൽ തന്നെ പിടിപ്പെട്ടുകിട്ടി. (൫മോ.൨൨,൨൪.) ഇങ്ങനെത്തവരെ കല്ലെറിയേണം എന്നു മോശധൎമ്മത്തിൽ നമ്മോടു കല്പിച്ചിരിക്കുന്നു, എന്നാൽ നീ എന്തു

൬ പറയുന്നു? എന്നത് അവനിൽ കുറ്റംചുമത്തുവാൻ സംഗതി ഉണ്ടാകേണ്ടതിന്നു പരീക്ഷിച്ചുകൊണ്ടു പറഞ്ഞു. യേശുവൊ താഴെ കുനിഞ്ഞു വിരൽ കൊണ്ടു നിലത്തിൽ എഴുതികൊണ്ടിരു

൭ ന്നു. അവർ തിരക്കി ചോദിച്ചു പോരുമ്പോൾ, അവൻ നിവിൎന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളിൽ ഒന്നാമത് കല്ല്

൮ എറിക എന്ന് അവരോട് ചൊല്ലി. പിന്നെയും താണുകുനി

൯ ഞ്ഞു നിലത്തിൽ എഴുതിവന്നു; അവർ കേട്ടു മനസ്സാക്ഷിയാൽ ആക്ഷെപിക്കപ്പെട്ടിട്ടു, വലിയവർ മുതൽ എളിയവർ വരെയും, ഒന്നൊന്നായി പുറപ്പെട്ടുപോയി; യേശു മാത്രവും നടുവിൽ

൨൩൨




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/258&oldid=163701" എന്ന താളിൽനിന്ന് ശേഖരിച്ചത്